Pages

Thursday 21 June 2012

ഒരു  ചാറ്റല്‍ മഴ മനസ്സിനെ തണുപ്പിച്ച  ഓണപ്പുലരി .  കായംകുളം റെയില്‍വേ സ്റേഷനില്‍ നില്‍ക്കുമ്പോള്‍ ,മനസും മഴപോലെ  തണുത്തിരുന്നു , ഒരു സര്‍പ്പത്തെപോലെ  വളഞ്ഞു പുളഞ്ഞു വരുന്ന  മലബാര്‍ എക്സ്പ്രെസ്സ് ,മൂന്നാമത്തെ  പ്ലാറ്റു ഫോമില്‍ പത്തി വിടര്‍ത്തി നിന്നു, ഓണപ്പുലരി  വിജനമാക്കിയ  ഒരു കമ്പാര്‍ട്ട്മെന്റില്‍ ഇരിപ്പടം സുരക്ഷിതമാക്കിയപ്പോള്‍  മൊബൈല്‍ ഫോണ്‍  ഒച്ചയുണ്ടാക്കി   ' അനീഷ്‌ ' എന്നെഴുതിയ പേര്  കണ്ടപ്പോള്‍ . ചിരിച്ചത്  എന്‍റെ ഹൃദയമായിരുന്നു '  എവിടെയാ അളിയാ ?   ട്രെയിന വിട്ടോ ?    വിട്ടു   '  ഓക്കേ  ഞങ്ങള്‍  മാവേലിക്കരയില്‍ ഉണ്ട് .'    തീവണ്ടിയുടെ  ജാലക സമീപം  ഓടിമറയുന്ന പുലരി .

മാവേലിക്കരയില്‍ എത്തിയപ്പോള്‍ ,  ചിരിയില്‍ മഴവില്ല് തീര്‍ത്ത .ബാനു.  മിഴികളില്‍ ഒളിപ്പിച്ച  സ്നേഹം കണ്ണട കൊണ്ട് മറച്ച ഷിബു , നടനം ഇല്ലാത്ത  നടനായി അനീഷ്‌ . പിന്നെ  മിഴികള്‍ ആകാശത്തിലേക്ക് മാത്രം ചലിപ്പിക്കുന്ന . സ്നേഹം  വിശുദ്ധ താടിയില്‍ ഒതുക്കിയ  രാജേഷ്‌ ,ഇവര്‍  എന്നെയും കാത്തു
നില്‍പ്പുണ്ടായിരുന്നു ,  മനസ്സിലേക്ക്  ഓണക്കാറ്റു ഓടിയെത്തി ,  നിശബ്ധമായ്‌  കമ്പാര്‍ട്ട്മെന്റ്  പെടുന്നനെ   സജീവമായി . ബാനു  അനീഷിന്റെ തമാശകള്‍ പറയുമ്പോള്‍ .ഷിബു ഇന്നലെ കുടിച്ച കള്ളിന്റെ  സ്വാദ്  രാജെഷിനോട് പറയുന്നു . ചിരികളുടെ മാലപ്പടക്കം കൊളുത്താന്‍ തുടങ്ങുമ്പോള്‍ .ചെങ്ങന്നൂരില്‍ എത്തിയിരുന്നു ഞങ്ങള്‍ ,  തടിച്ച ശരീരത്തിലെ കുഞ്ഞു മനസ്സുമായി ദാ വരുന്നു  സ്വന്തം മനു ,  കൂട്ടചിരിയുടെ  ശബ്ദങ്ങള്‍ക്ക്  നിറം പകരാന്‍  തിരുവല്ല  വരെ ഞങ്ങള്‍ കാത്തിരുന്നു ,  കിച്ചുവിന്റെ  കൈ പിടിച്ചു കൊണ്ട്  ദേവിയായി  സരസ്വതി  ഞങ്ങളില്‍  പ്രതിക്ഷ്യപെട്ടു. അനുഗ്രഹം വാങ്ങി  ആദ്യം തന്നെ  അനീഷു  സരസൂനെ  കളിയാക്കി ,  മനസ്സുകള്‍ ഒരേ വഴിക്ക് സഞ്ചരിക്കുന്നു , ഒപ്പം  തീവണ്ടിയും ,  പിറവത്ത്  വന്നപ്പോള്‍  പറവയായി മുന്നില്‍  വന്നു  അന്നാമ്മ ,     ബാനുവിനും  സരസുവിനും  പരദൂഷണം പറയാന്‍  ഒരാളെക്കൂടി കിട്ടിയതിലുള്ള  സന്തോഷം  ആ മുഖങ്ങളില്‍  തെളിഞ്ഞു നില്‍ക്കുന്നു ,     

ആലുവയില്‍  എത്തിയപ്പോള്‍ .  ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍  സ്നേഹം  നിഷ്കളങ്കമാണന്നു  മുഖത്ത് എഴുതി വെച്ചിരിക്കുന്ന  സാബു അച്ചായന്‍  കാറുമായി കാത്തു  നില്‍ക്കുന്നുണ്ടായിരുന്നു .    രണ്ടു വാഹനങ്ങളിലായി  ഞങ്ങള്‍  തണലിന്റെ  കാരണവര്‍  കുറ്റിപ്പുഴ  മാഷിന്റെ വീട് ലക്ഷ്യമായി നീങ്ങി .
മുറ്റത്  നിറ ചിരിയുമായി  സുധാകരേട്ടന്‍  ഞങ്ങളെ സ്വീകരിച്ചിരുത്തി..

ബാക്കി ഭാഗം  അനീഷ്‌ മാഷ്‌  എഴുതുന്നതാണ്

No comments:

Post a Comment