Pages

Sunday 3 June 2012

ഒരു ശവപ്പെട്ടി മുന്നില്‍ വരാന്‍
കൊതിക്കുന്ന നേരത്താണ് ഞാന്‍
ഹൃദയം എവിടെയോ മറന്നു വെച്ചല്ലോ
എന്നോര്‍മ്മയിയിലിരുന്നാരോ മന്ത്രിച്ചത് ..

ക്രൂരത ഹൃദയമില്ലാതവന്റെ
കൂട്ടുകാരനെന്നു പറഞ്ഞതരാണ് ?

ഇടവഴിയില്‍ വെളിച്ചം മറച്ച
വഴിവിളക്കിന്റെ ഓരത്ത്
പൊഴിഞ്ഞു വീണ ജീവന്റെ
അവസാന തുടിപ്പ് പോകുന്നതിനു മുന്‍പ്
കൂലി എണ്ണി തിട്ടപ്പെടുത്തിയ നിമിഷത്തില്‍
ആരോ  പറയുന്നത് കേട്ടു ഹൃദയമില്ലാത്തവനെന്നു .

ക്രൂരത സഹയാത്രികനായ
വഴികളില്‍ കാണാതെപോയ
ഹൃദയത്തെ തേടിപ്പോകാന്‍
ഒരു ദിനമുണ്ടാകുമെന്നു
ചില ശാപവാക്കുകള്‍ പറഞ്ഞത്
ഹൃദയം മറന്നുപോയ മറ്റൊരുവന്റെ
ക്രൂരതക്ക് മുന്നില്‍ ചലനം
നഷ്ടപ്പെട്ട ശരീരത്തിലെ ആത്മാവ്
ഇന്ന് തിരിച്ചറിയുന്നു ...

ശവപ്പെട്ടി വരുന്നതിനു മുന്‍പ്
ഹൃദയം തിരിച്ചുകിട്ടാന്‍
ഹൃദയം മറന്നുപോയവന്റെ
വെറും വാക്കുകള്‍ ......

No comments:

Post a Comment