Pages

Sunday 17 June 2012

ഒഴിഞ്ഞ  മദ്യ കുപ്പിയിലേക്ക്  കണ്ണുകള്‍  ഇമകള്‍ വെട്ടാതെ നോക്കിയിരുന്നപ്പോള്‍
പുറത്തെ നരച്ച പ്രഭാതം ജലകവാതിലില്‍ക്കൂടി   പഴകിയ പെയിന്റിന്റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ഭിത്തിയില്‍ ഒട്ടിനിന്നു സ്വകാര്യം പറയുന്നു .  
 ഇന്നലത്തെ രാത്രി  കഴിഞ്ഞ മറ്റൊരു രാത്രിയുടെ അവാര്ത്തനമായി  വരുന്നു , കഴിഞ്ഞ പതിനൊന്നു കൊല്ലമായി  ഒരു സഹയാത്രികനായി മദ്യം  കൂടെ കൂടാന്‍ തുടങ്ങിയിട്ട് ,   കഴിഞ്ഞേ കുറെ ദിവസങ്ങളായി മനസ്സ്  അസ്വസ്ഥമാണ് , ജോലി സ്ഥലത്ത് വെച്ച് കണ്ടുമുട്ടിയ  ആ  വൃദ്ധന്റെ മുഖം  മനസ്സില്‍ നിന്നും  മായാതെ  നില്‍ക്കുന്നു , " അച്ചനിപ്പോള്‍  വൃദ്ധനായിക്കാണും "  ഉള്ളില്‍ നിന്നും ആരോ  മന്ത്രിക്കുന്നതുപോലെ .        മനസ്സ്  കലുഷിതമാകാന്‍ തുടങ്ങി , പോകണം , അച്ഛനെ കാണണം .  ആ കാലില്‍ വീണു മാപ്പ് ചോദിക്കണം . 

ജാലക വാതിളില്‍ക്കൂടി പുറത്തേക്കു നോക്കി നിന്നു .പ്രഭാത കിരണങ്ങള്‍ മുകത്ത് സ്പര്ശിച്ചപ്പോള്‍  കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ  ദുഃഖങ്ങള്‍ മുഴുവനും  പുറത്തേക്കു വരുന്നതുപോലെ .


ജനന ഫലമെത്രേ  അമ്മയെ കാണാന്‍ കഴിഞ്ഞില്ല , മുലപ്പാല്‍ കുടിച്ചു വളരാത്തതു കൊണ്ട്   അസുരജന്മമെന്നു  അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു ,  ഒപ്പം  നാട്ടുകാരും ,

അച്ഛനും ,അച്ഛന്പെങ്ങളും ,ഏട്ടനുമായിരുന്നു വീട്ടില്‍ . അമ്മയുടെ സ്നേഹം .രോഗിണിയായ   അച്ഛന്‍ പെങ്ങളില്‍നിന്നും കിട്ടിയിരുന്നു , ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു  പട്ടണത്തിലെ കലാലയത്തിലേക്ക്  പോയതുമുതലാണ്  ' അസുര ജന്മം ;എന്ന പേരു വീണത്‌ ,  ആദ്യം  ഒരു തമാശയായിട്ടാണ്  ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത് , അതൊരു  ശാപമായി  ജീവിതത്തില്‍ തുടരുമെന്ന് നിനചിരുന്നില്ല . 

മദ്യ ശാലയിലെ ഒരു ചെറിയ സംഘര്‍ഷമാണ്   വീട്ടില്‍  പോലിസ്‌ വരാന്‍ കാരണമായത് , അച്ഛനെ അത് ഏറെ  വിഷമിപ്പിച്ചതുകൊണ്ടാകാം  അന്ന് രാത്രിയില്‍  വീടുവിട്ടു ഇറങ്ങാന്‍  അച്ഛന്‍  പറഞ്ഞത് ,  

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നുമില്ലായിരുന്നു . ആദ്യംകിട്ടിയ  തീവണ്ടിയില്‍ കയറി  യാത്ര തുടങ്ങി , നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ,
കുടിയേറികൊണ്ടിരുന്നു ,  സഹയാത്രികനായി  മദ്യവും ,


ഇന്നീ ചരിത്രങ്ങള്‍ ഉറങ്ങുന്ന  നഗരത്തിലെ  ലോഡ്ജില്‍ ഇരുന്നു  അച്ഛനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്  കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നില്‍ പ്രത്യക്ഷമായ  ഒരു വൃദ്ധന്റെ  ദയനീയ മുഖം കണ്ടതു മുതലാണ്
‌ .
നഷ്ടപെട്ടുപോയ മകന്റെ ചിത്രവുമായി അലയുന്ന  ആ വൃദ്ധനില്‍  തന്‍റെ അച്ഛന്റെ മുഖം തെളിഞ്ഞു വന്നു , പതിനൊന്നു വര്‍ഷം  അച്ഛനും അന്വേഷിച്ചു നടന്നിട്ടുണ്ടാവും ,  ഇപ്പോഴും  അന്വെഷിക്കുന്നുണ്ടാവും ,  പോകണം  താമസിച്ചുകൂടാ   മനസ്സില്‍  നിന്നും ആരോ  വീണ്ടുംവീണ്ടും  മന്ത്രിക്കുന്നു ...


ഈ യാത്രയില്‍  തനിച്ചാണ് . ലഹരിയുടെ  ചങ്ങാത്തം അസ്തമിച്ചു , മനസ്സില്‍  അച്ഛന്റെ  മുഖം മാത്രം ,   ആദ്യമായി  ദൈവ സാനിധ്യം  ഹൃദയത്തില്‍ കടന്നതിന്റെ ആനന്ദത്തില്‍  മനസ്സ് മറ്റൊരു ലോകത്തേക്ക് പോയതുപോലെ .

യാത്രയുടെ  അവസാനത്തില്‍  എത്തിചേര്‍ന്നത്‌  തറവാടിന്റെ  ഉമ്മറത്ത് ,  പഴയ വീടു നിന്ന സ്ഥലത്തിപ്പോള്‍  പുതിയ സൌധം
അടഞ്ഞു കിടന്ന  വാതിലിന്റെ മുന്നില്‍ നിന്നപ്പോള്‍ മനസ്സ് കലുഷിതമായി ,   വെയില്‍  മാറി മഴ മേഘങ്ങള്‍  മുകളില്‍ ഉരുണ്ടുകൂടി നില്‍കുന്നു ,   കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ന്നപ്പോള്‍ കൈ വിറച്ചിരുന്നുവോ ..? 

ഒരു  നീണ്ട  മൌനത്തിനു ശേഷം  വാതില്‍ തുറന്നു  ഒരു സ്ത്രീ  പുറത്തുവന്നു .  അപരിചിതനെ  നോക്കി  അവര്‍ ചോദിച്ചു  , " ആരാ   ..?      വാക്കുകള്‍  പുറത്തേക്കു വരാതെ  എവിടെയോ  തടയുന്നു ,  ഒടുവില്‍   പറഞ്ഞു ," ഞാന്‍   ഞാന്‍ .. പണ്ടു നാടുവിട്ടുപോയ  ആ ...."       അത്ഭുതം നിറഞ്ഞ മുഖത്തോടെ  അവര്‍ ആ  രൂപം നോക്കി നിന്നു ,  ഒടുവില്‍  സ്ഥലകാല ബോധം വീണ്ടെടുത്തുകൊണ്ട്   പറഞ്ഞു           'വരൂ  ..... '        ഞാന്‍  ഏട്ടന്റെ  ഭാര്യാണ് ,          ഒരു മൂളലില്‍  മറുപടി നല്‍കി കൊണ്ടു  അയാള്‍ ചോദിച്ചു ,  '  അച്ഛന്‍ ......?     

അവര്‍ക്കിടയില്‍   മൌനം  തളംകെട്ടി നിന്നു    , പുറത്ത്  വെയില്‍ മഴ മേഘങ്ങള്‍ക്കുള്ളില്‍  ഒളിച്ചിരുന്നു,    ഒരു  ഇരമ്പലിനു മുന്‍പ്  ആയാള്‍
തിരിഞ്ഞു  നടന്നു


മഴക്ക്  ശക്തി കൂടി  , നടത്തത്തിനു വേഗത കൂട്ടാന്‍ ശ്രമിക്കാതെ  മഴ നനഞുകൊണ്ടു  നടന്നു , കരഞ്ഞത് മഴ മാത്രം  അറിഞ്ഞാല്‍ മതി ,
മഴയും  കണ്ണീരും  ഇടകലര്‍ന്നുകൊണ്ടുള്ള ഒരു യാത്ര  അവിടെ തുടങ്ങി ..
























No comments:

Post a Comment