Pages

Sunday, 24 June 2012

മേല്‍ വിലാസം തിരയുകയാണ്

ഒഴുകിവന്ന പല അരുവികള്‍
സംഗമിച്ച കലങ്ങിയ ഗര്‍ഭ
ജലത്തില്‍ നിന്നു പൊന്തിവന്ന
കുരുന്നിന്റെ ആദ്യ മേല്‍വിലാസം
അമ്മത്തൊട്ടില്‍ ..

പിച്ചവെച്ചു നടന്നു തുടങ്ങിയപ്പോള്‍
ശിശു ഭവന്‍ തിരിച്ചറിയാനുള്ള ഒരിടം

എഴുത്തിനിരുത്തി ആരോ
പിന്നെ അങ്കണവാടിയുടെ
ഓരത്ത് ഇരുത്തി അക്ഷരങ്ങള്‍
ചൊല്ലിക്കൊടുത്തത് 'അമ്മ 'യെന്ന
പദം..

അടുത്ത കുട്ടിയുടെ  കരച്ചിലില്‍
മാതൃ ഹൃദയം  ഓടിയെത്തി
ഉമ്മകള്‍ ചൊരിഞ്ഞപ്പോള്‍
അമ്മയെന്ന വിലാസം തേടി
കുഞ്ഞു ഹൃദയം ...

തോളിലേറ്റി പൂരങ്ങള്‍
കാണിച്ച ഒരച്ഛനെ കണ്ടപ്പോള്‍
അച്ഛനില്ലത്തവന്‍ എന്ന പേരുകള്‍
മേല്‍വിലാസം തന്നു ...

പൊരിയുന്ന വയറിന്റെ
വേദന കൈ നീട്ടാന്‍
പറഞ്ഞപ്പോള്‍ തെണ്ടി എന്ന പേര്
പുതിയ മേല്‍വിലാസം തന്നു

നൂറുകോടിയില്‍
എടുക്കാത്ത നോട്ടുകളായി
എറിയപ്പെട്ടു മേല്‍വിലാസം
തേടിയ ഈ ജന്മങ്ങളെ

No comments:

Post a Comment