Pages

Thursday, 14 June 2012

സൂര്യനില്ലാത്ത നാട്ടിലേക്കുള്ള
യാത്ര തുടങ്ങാന്‍ ഒരുങ്ങവെ
വിചാരണയില്ലാതെ  തടവറയില്‍
ഇരുള്‍ മൂടിക്കിടന്ന  'മനസ്സാക്ഷിയെ '
മെല്ലെയുണര്ത്തി  വിചാരണക്ക്
വിധേയമാക്കി ...


പിന്നിട്ട വഴികളില്‍
അപരാധങ്ങള്‍ക്ക്
മൂകസാക്ഷിയായി നിന്ന
മനസാക്ഷിക്കിന്നു മോചനം


അമ്മ  കണ്ണുനീരില്‍ 
നിന്നെ ശപിക്കാതെ
ശരണം പ്രാപിച്ചത്
മരണത്തില്‍ ...

കൈപിടിച്ചു നടത്തിയ
അച്ഛന്റെ ഓമന മുഖത്ത്
നിന്റെ കൈപതിഞ്ഞപ്പോള്‍
കണ്ണുനീരു വറ്റിയ മുഖം കണ്ടു
കാലം  കരഞ്ഞുപോയി ..

കൂടെ പിറന്നുപോയതിന്റെ
അപരാധത്താല്‍ യവ്വനം കഴിഞ്ഞ
പെങ്ങളുടെ  കന്യകാത്വം
വഴിപോക്കന്‍  കവര്‍ന്നെടുത്തപ്പോള്‍
മീന്‍ കൊത്തിയ ശരീരമായി  ചിതയില്‍
ഒടുങ്ങി ....

കരയാന്‍  അവക്കാശമില്ല
കണ്ണുനീരുപോലും
കതകടച്ചു വിധികാത്തിരിക്കുന്നു

പ്രകാശങ്ങളില്ലാത്ത ഗോപുരത്തിന്റെ
കവാടം മുന്നില്‍ തുറക്കപ്പെടുന്നു

ഒരു നെടുവീര്‍പ്പില്‍  വിധിപൂര്ത്തിയാക്കി










No comments:

Post a Comment