Pages

Sunday, 29 April 2012

യേശു ദേവന്റെ
ശിരസിലിരിക്കുന്ന
മുള്‍ക്കിരീടം .
 നോഹയുടെ പേടകത്തില്‍
കയറാതെ പോയ കാക്കകളുടെ
അനന്തരാവകാശികളെ നോക്കി പറഞ്ഞു

ഇതെന്‍റെ ധര്‍മ്മമാണ്

ചെയ്തുപോയ പാതകത്തില്‍ നിന്നും
കരകയറാതെ ഇന്നും കാക്കകളുടെ
അന്തരവകാശികള്

ജര്‍മ്മന്‍ തോക്കുകളില്‍
അസ്തമിച്ച ജീവനുകളുടെ
പ്രേതങ്ങള്‍ക്ക് വാതില്‍
തുറന്നു കൊടുത്തുകൊണ്ട്
ഹിറ്റ്ലറുടെ ശിരസ്സ് പിളര്‍ത്തി
പുറത്തുകടന്ന വെടിയുണ്ടയും
അത് തന്നെ പറഞ്ഞു ...

വാതില്‍ തുറക്കുന്നതും കാത്തു
ചില പ്രേതങ്ങള്‍ ഇന്നും കാത്തിരിക്കുന്നു ..

ഉറക്കം ഉണര്‍ന്നാല്‍
പ്രവാചകന്റെ പുണ്ണ്യ മേനിയില്‍
ഈന്തപ്പനയോലയുടെ ശേഷിപ്പ്
തെളിഞ്ഞു നില്‍ക്കുമെന്ന് പ്രസംഗിച്ച
ഒരു അനുചരന്‍റെ വിയര്‍പ്പ്‌ ഒപ്പാന്‍
വിദേശ വാഹനം

മാനവികതക്ക് വേണ്ടി
വിറ്റതു ആ പ്രവാചകന്‍റെ
അധ്യാപനങ്ങള്‍ തന്ന ധര്‍മ്മങ്ങളെ

ഗാന്ധിജിയുടെ നെഞ്ച്
തകര്‍ത്ത വെടിയുണ്ട മാത്രം പറഞ്ഞു
ഇതെന്‍റെ ധര്‍മ്മമേയല്ല..






















No comments:

Post a Comment