Pages

Friday, 27 April 2012

മുറ്റത്തെ കല പില ശബ്ദങ്ങള്‍
എന്റെ ആത്മാവിനെ കുത്തി
 നോവിക്കുന്നു ...

എരിഞ്ഞു തീരും
ചന്ദനത്തിരിതന്‍ ആത്മാവ്
ചാരമായി തീരും നേരം
എന്റെ മന്ജ്ജല്‍ വരും

കരയരുത്
എന്റെ വിയര്‍പ്പ്
ആസ്വദിച്ച പ്രിയതമയോട്
ആദ്യ ഒസിയത്ത് ,

അലക്ഷ്യമായ വസ്ത്രം
ധരിച്ചു നീ അട്ടഹസിക്കുമ്പോള്‍
വസ്ത്രം തരുന്ന വിടവില്‍ക്കൂടി
നിന്റെ മേനിയില്‍ ചില കണ്ണുകള്‍
സ്വയഭാഗം ചെയ്യാന്‍ ഒരു മറ തേടും ..


എന്റെ ഖബറില്‍ പിടിമണ്ണിടുന്ന
മക്കളോട്

മണ്ണിനു വേണ്ടി
കൊല വിളി നടത്തരുത്
ഈ മൈലാഞ്ചിക്കടിനു താഴെ
മറ്റൊരു വീടൊരുങ്ങുന്നു
നിങ്ങള്‍ക്കും ..


ഓര്‍മകളില്‍ നെടുവീര്‍പ്പിന്‍
നിശ്വാസം ഏകാന്തതയില്‍
കൂട്ടുവരുമ്പോള്‍ എന്നെ
സ്മൃതി പഥങ്ങളില്‍ കൊണ്ടുവരുന്ന
സുഹൃത്തുക്കളോട്

ഞാന്‍ നിങ്ങള്ക്ക് പകുത്തു തന്നത്
എന്റെ ഹൃദയത്തെയായിരുന്നു..







No comments:

Post a Comment