Pages

Thursday, 19 April 2012

ബൂട്സിന്റെ കാലൊച്ചകള്‍
ഉറക്കം കെടുത്തുന്നു ..

പകലിന് രാത്രിയെക്കള്‍
ഇരുളിടും ദിനങ്ങള്‍
മരണക്കുറിപ്പ് കാണിച്ചു
ഭയപ്പെടുത്തുന്നു .

ഉദയവും ഉച്ചയും തന്നു
അസ്തമിക്കാന്‍ പോകുന്ന
സൂര്യനോട് പോകരുതേയെന്നു
വെറും വാക്ക് പറയും

ഇന്നലെ അത്താഴത്തിനു
കൂട്ടിരുന്ന ചളുങ്ങിയ
പാത്രത്തിന്‍ കിലുക്കം
ഇന്ന് നിശ്ചലമായതും കണ്ട്.

ഒടുവിലൊരുത്താഴ വിരുന്നിനു
വിളമ്പിയ ബിരിയാണിയില്‍
ഒടുവിലത്തെയന്നമെന്നഴുതിയ
വരികള്‍ കുറിച്ചിരുന്നു

അടുത്തുവരുന്ന ബൂട്ട്സുകളുടെ
കാലൊച്ചകള്‍ നിശബ്ദയത്
അവസാനത്തെ ആഗ്രഹം
എന്തന്നറിയാന്..

ആഗ്രഹം വെളിപ്പെടുത്തി

"ഞാന്‍ മരിച്ചു കഴിഞ്ഞു
ഇതെന്‍റെ ശവമാണ്
എന്നെ ശവക്കല്ലറയിലേക്കെടുക്കു...


























No comments:

Post a Comment