Pages

Tuesday 23 October 2012

ബലി പെരുന്നാള്‍

ബലിപെരുന്നാള്‍
-------------------------------

ഹജ്ജൊരു ത്യാഗമാണ് ,  ത്യാഗത്തിന്‍റെ പെരുന്നാള്‍ എന്നാണു ബാലിപെരുന്നാളിനെ വിശേഷിപ്പിക്കുന്നത് ,   

ഇബ്രാഹിം നബിയുടെയും പത്നി  ഹാജറയുടെയും  മകന്‍  ഇസ്മായിലിന്റെയും ത്യാഗമാണ്  ഹജ്ജു പെരുന്നാള്‍ ഓര്‍മ്മിപ്പിക്കുന്നത് ,

ഇബ്രാഹിം പ്രവാചകന്‍ വാര്‍ധ്യക്യത്തില്‍ ദൈവം ദാനം നല്‍കിയതാണ് മകന്‍ ഇസ്മായിലിനെ ,  ഒരുകുട്ടി ജനിച്ചാല്‍ ദൈവമാര്‍ഗത്തില്‍ ബലി നല്‍കാമെന്നു  ഇബ്രാഹിം ദൈവത്തിനോട് മുന്‍പ് കരാര്‍ ചെയ്തിരുന്നു , 

ഇസ്മായിലിന്റെ ജനനത്തിനു മുന്‍പേ  ഹാജറയും  ഇബ്രാഹിമും ജനവാസമില്ലാത്ത മക്കയിലേക്ക് പുറപ്പെട്ടിരുന്നു ,   ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത് ,    മക്കയിലാണ്  ഇസ്മായിലിന്റെ ജനനം

പൊള്ളുന്ന മരുഭൂമിയില്‍  ഹാജറ ഇസ്മായിലിന് ജന്മം നല്‍കി  , ഒരിക്കല്‍  ഹാജറയെയും മകനെയും   സഫ മലയുടെ  തഴഭാഗത്ത്‌  തനിച്ചാക്കി  ഇബ്രാഹിം  വിശുദ്ധ ഗേഹമായ കയബ ലക്ഷ്യമാക്കി  നടന്നു .

പൊള്ളുന്ന ചൂടില്‍  ഇസ്മായില്‍ ദാഹ ജലത്തിനായി  കരഞ്ഞു  , ഹാജറയിലെ  മാതൃ ഹൃദയം  പിടഞ്ഞു ,  സഫ മലയുടെ മുകളില്‍  മകനെ കിടത്തി  അടുത്തുകിടക്കുന്ന മര്‍വ മല  ലക്ഷ്യമാക്കി    സഹായത്തിന്‍റെ ഒരുകരം തന്‍റെ മുന്നിലേക്ക്‌ വരുന്നതും നോക്കി വേഗതയില്‍  ഹാജറ  നടന്നു .  പിറകില്‍ മകന്‍റെ കരച്ചില്‍  മുന്നില്‍  വിജനമായ  മര്‍വ  മലയും  , തിരിഞ്ഞു മകന്‍റെ അടുക്കലേക്ക് ഹാജറപോയി , അങ്ങിനെ  ഏഴു തവണ  സഫയില്‍നിന്നും  മര്‍വായിലേക്ക് ഹാജറ  ഓടി  ,  ഏഴാമത്തെ  തവണ  മര്‍വയില്‍നിന്നും  സഫയിലേക്ക് തിരികെ വരുമ്പോള്‍  ഹാജറ  കണ്ടത്   മകന്‍റെ  മുന്നില്‍  ഒരു ഉറവ നിര്‍ഗളിക്കുന്നു  കുഞ്ഞു  കൈകള്‍കൊണ്ട്  പുഞ്ചിരിയോടെ വെള്ളത്തില്‍ കളിക്കുകയാണ് ഇസ്മായില്‍ ,   ജീവിത  പ്രളയത്തില്‍ നിന്നും  മോചനമില്ലാതെ  ദുഖിക്കുന്ന വേളയില്‍  ഈ  ഉറവ ഒരു പ്രളയമാകുമോ എന്നു  ഹാജറ  ഭയപ്പെട്ടു ,   ' സം സം , സം  സം '   ഹാജറ  പറഞ്ഞു (  മതി ,അടങ്ങു  എന്നാണ് അതിന്റെ അര്‍ത്ഥം ഹിബ്രു ഭാഷയാണ് )     

ഈ  സംഭവത്തെ  അനുസ്മരിപ്പിച്ചുകൊണ്ടാണ്  ഹാജിമാര്‍  സഫ മര്‍വ മലയുടെ ഇടയില്‍  ഓടുന്നത്  ഇതിനു ( സഇയ്യ്)  എന്നു പറയുന്നു

ജനവാസമില്ലാത്ത മക്കയില്‍  സം സം ഉറവതേടി  കച്ചവടത്തിനായി യാത്ര ചെയ്തിരുന്ന  വിദേശികള്‍ തമ്പടിച്ചു , മക്ക  അങ്ങിനെ  ജനവാസകേന്ദ്രമായി .

ഇസ്മായില്ന്റെ ബാല്യംവും  ബലിയും

 , ഇസ്മായിലിന്റെ കുസൃതികള്‍  മാതാപിതാക്കളെ സന്തോഷപ്പെടുത്തി ,   ചില  രാത്രികളില്‍  ഇബ്രാഹിം  സ്വപ്നം കണ്ടു  ഞെട്ടിയുണരും , ആവര്‍ത്തനമായപ്പോള്‍  ഇബ്രാഹിം  കാരണം കണ്ടെത്തി  , ദൈവത്തിനോട് ചെയ്ത കരാര്‍  താന്‍ മറന്നുപോയിരിക്കുന്നു , കുറ്റബോധം മനസ്സില്‍ ഇബ്രാഹിമിനെ അലട്ടി. , അവസാനം  ദൈവമാര്‍ഗത്തില്‍  മകനെ  ബലി നല്‍കാന്‍ തീരുമാനിച്ചു ,    തീരുമാനം  മകനോടുതന്നെ  പറഞ്ഞു ,    ഖുറാന്‍  മുപ്പത്തിമൂന്നാം അദ്ധ്യായം  നൂറ്റി മൂന്നാം വാക്യം ,     ' ഇബ്രാഹിം  മകനോട്‌  പറഞ്ഞു   ഓ  മകനെ  ദൈവ മാര്‍ഗത്തില്‍ നിന്നെ ബലി നല്കാമെന്ന്  കരാര്‍ ചെയ്തിരുന്നു  മകനെ നിന്‍റെ അഭിപ്രായം  എന്താണ് ? '     

വളരെ സൌമ്യമായി ഇസ്മായില്‍ മറുപടി നല്‍കി   '  പിതാവിന്റെ  കല്പനക്ക്  വളരെ ക്ഷമയോടെ ഞാന്‍ വഴിപ്പെടുന്നു '


അങ്ങിനെ ബലി നല്‍കാന്‍  മകനെയും കൂട്ടി  ഇബ്രാഹിം പോയി , ഈ സന്ദര്‍ഭം മുതലെടുത്തു  പിന്നില്‍ കൂടിയ പിശാചു ഇസ്മയില്‍നോട്  പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു . 
കല്ലെറിഞ്ഞുകൊണ്ട്പിശാച്ചിനെ ഇബ്രാഹിം ആട്ടിയോടിച്ചു ,   ഈ സംഭവത്തെ അനുസ്മരിപ്പിച്ചാണ് ജംറകളില്‍  ഹാജിമാര്‍ കല്ലെറിയുന്നത് ,


ദൈവപരീക്ഷണത്തില്‍  വിജയിച്ച  ഇബ്രാഹിം  സ്വര്‍ഗ്ഗലോകത്തുനിന്നും ദൈവദൂതന്‍ ജിബിരീല്‍ കൊണ്ടുവന്ന  ബലി മൃഗത്തെ അറുത്തു ദൈവത്തിനു
സ്തുതി പാടി ..

അറഫ

ഹജ്ജ്‌ എന്നാല്‍  അറഫയെന്നാണ് . ദുല്‍ഹിജ്ജ  ഒന്‍പതിന്  പകലിന്റെ ഏതെന്കിലും ഒരു സമയം  അറഫയില്‍  നില്‍ക്കല്‍ ഹജ്ജില്‍ നിര്‍ബന്ധമാണ്, പണക്കാരനും ,പാമരനും ഒരേ വേഷത്തില്‍  ഒരേ വാക്യത്തില്‍ അറഫയില്‍ ഒരുമിച്ചുകൂടുന്നു ,   കണ്ണീരില്‍ മുങ്ങിയ മുഖങ്ങളാണ് അന്ന് അറഫയില്‍ , ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ , രാജ്യങ്ങല്‍ക്കുവേണ്ടി ,കുടുബത്തിനുവേണ്ടി  അങ്ങിനെ ദൈവത്തിനോട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുന്ന നിമിഷം ,  ഹജ്ജിനു പോകാത്തവര്‍  അറഫയിലെ ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്  വൃതമനുഷ്ടിക്കല്‍ പ്രവാചക ചര്യയില്‍പെട്ടതാണ് .

ഭൂമിയില്‍ ഒറ്റപ്പെട്ടുപോയ  ആദ്യ മനുഷ്യന്‍ ആദമും , ഹവ്വയും  , ദീര്‍ഘകാലത്തിനു ശേഷം കണ്ടുമുട്ടിയത്  അറഫയില്‍വെച്ചായിരുന്നുവെന്നു ചരിത്രം പറയുന്നു  അതുകൊണ്ടാണത്രേ,    '  പരസ്പ്പരം അറിഞ്ഞു , കണ്ടുമുട്ടി , സാമിപ്യമടഞ്ഞു  എന്നര്‍ത്ഥമുള്ള അറഫ എന്നവാക്കില്‍ ഈ സ്ഥലം അറിയപ്പെട്ടത് 

 , ഹാജറയുടെ ത്യാഗമായ അമ്മ ഹൃദയം നമ്മളെ ഉണര്‍ത്തുന്നത് ,   മാതൃസ്നേഹത്തിന്‍റെ നിലക്കാത്ത സ്നേഹത്തെയാണ് , പ്രായമായ മാതാപിതാക്കളെ  വൃദ്ധ സദങ്ങളിലാക്കി  താല്‍കാലിക സുഖംതേടിപ്പോകുന്ന മക്കളെയും നോക്കി   ഹാജറമാര്‍ ഒരു വിളിക്കായി കാത്തിരിക്കുന്നു ,

ഇബ്രാഹിം നബിയുടെ  അര്‍പ്പണബോധം ,  ഇസ്മായിലിന്റെ ക്ഷമ , ജീവിതത്തില്‍ വിശുദ്ധിവരുത്തി  സഹാജീവികളുമായി സേന്ഹത്തോടെ പെരുമാറാന്  നമുക്ക് ഒന്നായിശ്രമിക്കാം .......

ഏവര്‍ക്കും എന്റെ  ഹൃദയം നിറഞ്ഞ  ബലിപെരുന്നാള്‍ ആശംസകള്‍ ‍




 

No comments:

Post a Comment