Pages

Thursday 4 October 2012

ഇടവഴി
-------------
ഇന്നലെ ഓര്‍മ്മകള്‍
ഇടവഴിതേടി യാത്രപോയി

പൂഴിമണ്ണു നിറഞ്ഞ വഴിയില്‍
കൈതക്കാടുകള്‍ കാറ്റിലാടും

മണമില്ലാതെ ചുവപ്പുടുത്ത്
ചെമ്പരത്തിപ്പൂവ്
കരിവളകൈകളെ കാത്തിക്കും

കൈയൊന്നു തൊട്ടാല്‍
മുഖം പൊത്തിക്കരയുന്ന
തൊട്ടാവാടി കലപില ശബ്ദത്തിന്‍
കുരുന്നുകളെ പേടിക്കും

വെയില്‍ വെട്ടമിട്ടു ഇടയ്ക്കു
എത്തിനോക്കി പോകും

പാദസര കിലുക്കം കേള്‍ക്കാന്‍
കിഴക്കന്‍ കാറ്റിനൊപ്പം വരും
ചെറുക്കന്‍മാരെ തുറിച്ചു നോക്കും
ഇടവഴിയിലെ മിണ്ടാപ്പൂച്ചകള്‍

പേരറിയാപൂവുകളില്‍
തേന്‍ നുകരും ശലഭങ്ങള്‍
ഇളംകാറ്റില്‍ നൃത്തമാടി

അന്തിചോപ്പില്‍മുങ്ങികുളിച്ചു
ഇരുട്ടില്‍ ഉറങ്ങുമ്പോള്‍
ചീവീടുകള്‍ മൂളിപ്പാട്ടു പാടും ....

പൂരം കഴിഞ്ഞു വരുന്നവര്‍ക്ക്
നിലാവ് വിളക്കു പിടിച്ചു

അച്ഛന്‍റെ വരവും കാത്തു
ഇടവഴിയില്‍ ഇമകള്‍ അനകാതെ
അമ്മ നോക്കി നില്‍ക്കും

 ഏതോ കോണ്ക്രീറ്റ്
പാതക്കടിയില്‍ ഇടവഴി
മരിച്ചു വീണതു മുതല്‍
കാറ്റും ശലഭവും തമ്മില്‍
കണ്ടിട്ടില്ല .....











 

No comments:

Post a Comment