Pages

Sunday, 21 October 2012

കവിത

കവിത
--------------
മരണത്തിന്‍റെ പല്ലുകള്‍
ഇരുട്ടില്‍ വാള്‍ത്തലയുടെ
മുനമ്പ്‌  തിളങ്ങുന്നപോല്‍
ദയയുടെ രസ ഭാവങ്ങളില്ലാതെ
മുന്നില്‍ നില്‍ക്കുന്നതു
കവിതയ്ക്ക് തീവ്രതകൂട്ടാനാണ് ..

കവിതയിലെ അവസാന വരികള്‍
തടവറയില്‍ ശിക്ഷയുടെ
കാലാവധിയും കഴിഞ്ഞു
അസ്തമയത്തിനു ശേഷമുള്ള
ചെറുവെട്ടത്തില്‍ വരാനുള്ള
അനന്തമായ ഇരുട്ടിനെകുറിച്ചാണ്

ആകാശവും അതിലെ
നീലിമയും ഭൂമിയും
അതിലെ പൂവുകളും
പ്രസവിക്കാതെപോയ
ജന്മങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍
ജാര 'കവിതകള്‍ക്ക്‌ ' തിരക്ക്

വരികളിലെ സത്യങ്ങളെ
ലോകത്തോടു പറഞ്ഞ
ചില കവിതകളെ
കഴുമരത്തിലേറ്റിയത്
അസത്യങ്ങളെ ഗര്‍ഭം ധരിക്കാന്‍

ഇന്നലെ തെരുവില്‍ ചത്ത  കവിതയാണ്
ഇന്നുപുഷ്പ്പങ്ങള്‍ നല്‍കി
പുനര്‍ജീവിപ്പിച്ചത്
വാടിക്കഴിഞ്ഞപ്പോള്‍
പുഷ്പ്പങ്ങളും കവിതയും
വീണ്ടും തെരുവില്‍ ചത്തുകിടന്നു

തെരുവിലെ മരണമാണ്
കവിതകള്‍ക്ക്‌ നല്ലത്

ഓര്‍മ്മകളില്‍പ്പോലും
വേദനിപ്പിക്കാതെ
തെരുവില്‍കിടന്നു ചത്തെന്ന
ബഹുമതിയുമായി നിത്യ
ശാന്തിയോടെ കവിതകള്‍
സ്മരിക്കപ്പെടട്ടെ ...!!!












 

No comments:

Post a Comment