Pages

Wednesday 30 May 2012

ശ്മശാനം

പകലുകളില്‍ അടുത്തുവരുന്ന
കാലൊച്ചകള്‍ ഉറങ്ങിക്കിടക്കുന്ന
ആത്മാക്കളെ ഉണര്‍ത്തി
ഒരു തലമുറയുടെ ചരിത്രങ്ങള്‍
പഠിപ്പിക്കാന്‍ തുടങ്ങും നേരം
ഓടയില്‍ ഒടുങ്ങേണ്ടിവന്ന
കുരുന്നിന്റെ ആത്മാവ്
ആദ്യ ചോദ്യവുമായി വന്നു ..

അമ്മയെന്ന മൃദുലത
അച്ചനെന്ന അലിവും
എന്നില്‍ എന്തെ ചേര്‍ന്നില്ല ?

ഒരു പുലരികാണാതെ
പിറവിയും മരണവും
കണ്ടുഞ്ഞാന്‍ ..

പിറവിക്കുമുന്നെ
മരണംകണ്ട ഒരു ശലഭം
പരാതിപറയാന്‍ വായ
അന്വേഷിക്കുന്നു

ഈര്‍ച്ചവാള്‍ ആദ്യം
അറുത്തത് മുഖത്തെയായിരുന്നു..

പഴയ മരുന്നുകുപ്പിക്കൊപ്പം
ആ കറുത്ത രക്തത്തെയും
ഈ ശ്മശാനത്തില്‍ അടക്കം ചെയ്തു

പരാതികള്‍ കൂടിവന്നു .

പഠിപ്പിക്കല്‍ നിര്‍ത്തി
കാലൊച്ച പിന്‍വാങ്ങി

കൂട്ട ബലാല്‍സംഗം നടത്തി
ശ്മശാനത്തില്‍ തള്ളിയ
പതിനേഴുകാരിയുടെ ആത്മാവിനെ
കണ്ടതും ഒരു ചിരിയോടെ
കാലൊച്ച വീണ്ടും ശ്മശാനത്തിലേക്ക് .........





No comments:

Post a Comment