Pages

Wednesday 16 May 2012

സ്മൃതികള്‍ മൃതിയടയുംമുന്നെ
മൃതിയടഞ്ഞ പ്രണയിനിയുടെ
ശവകൂടീരത്തില്‍ എഴുതി വെക്കും
കവിതകള്‍ ഒരു വസന്തകാലത്തിന്‍റെ
അനുസ്മരണമായി ..

സഖി ...
നിന്‍റെ പ്രണയം അന്നെന്നില്‍
വിടര്‍ന്നത് മുന്‍ജന്മ സുകൃതമെന്നു
സാഗരവും സന്ധ്യകളും
സൊറപറയുന്നത് കണ്ട നിമിഷങ്ങളില്‍
പ്രണയ സാഗരങ്ങളുടെ സംഗമങ്ങളായി
എന്‍ നെഞ്ചകം ..

പിന്നെ വന്ന പകലുകള്‍
പ്രണയ കഥകള്‍ കേട്ടുറങ്ങും
നേരം ഉണരാന്‍ കൊതിച്ച
നിലാവിനും താരകങ്ങള്‍ക്കും
കണികണ്ടുണരാനായി നമ്മുടെ
നമ്മുടെ നിത്യ പ്രണയം ..

വഴിതെറ്റി വന്ന മരണം
മൌനമായി കിടന്ന
നിന്‍ മേനിയെ ഹൃദയം എന്നില്‍
തന്നിട്ട് ഈ കുടീരത്തില്‍ അടക്കം ചെയ്തു
 മറ്റൊരു മരണം
വഴിതെറ്റി വരാന്‍ കാത്തിരുപ്പ്
അനന്തമായപ്പോള്‍ എന്‍ സ്മൃതികളെ
ഈ കല്ലറക്കുമുന്നില്‍ സമര്പ്പിച്ചു
യാത്രയാവുകയാണ്

ഇനിയെന്റെ യാത്ര
സ്മൃതികളില്ലാതെയാണ്

നീ പുനര്‍ജ്ജനിക്കണം
മരണത്തെ തടയാന്‍
പാറാവുകാരുള്ള ദേശത്ത്
പറവയായി വന്നു നീ
 എന്നെ കൊണ്ടുപോകുംവരെ
സ്മൃതികളില്ലാതെയാണ്
എന്‍റെയാത്ര .........











No comments:

Post a Comment