Pages

Saturday 19 May 2012

ദൈവത്തിന്‍റെ അസ്ഥിത്വം
തേടി യാത്ര തുടങ്ങി
വഴികളില്‍ വേട്ടയാടപ്പെട്ട
ദൈവങ്ങളെ തിരിച്ചറിയാതെ
കണ്ണുകള്‍ മുകളിലേക്ക്
മാത്രം സഞ്ചരിച്ചു
ദൈവം മുകളിലാണന്നു
മലയിറങ്ങി വന്ന ചിലരുടെ
മൊഴികള്‍ ഓര്‍മയില്‍ വന്നത്
നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തി
പാദങ്ങള്‍ നഗ്നമായി
ദൈവം പാദരക്ഷ ധരിക്കത്തവനെന്നു
'ചെരുപ്പുകള്‍ പുറത്ത്‌ " എന്ന
വാക്കുകള്‍ എവിടെയോ
ദൈവം വിശ്രമിച്ച വീടിന്റെ
ഉമ്മറത്ത് തൂങ്ങിക്കിടന്നതായി
ഓര്‍ത്തെടുത്തു
മുടി വളര്‍ന്നു
ഉള്ളില്‍ വസിക്കും പേനുകളും
യാത്രയില്‍ കൂടി
ഒടുവില്‍ ഒരു പുലരിയില്‍
പെട്ടെന്നു യാത്ര നിറുത്തി
ഒരു തിരിച്ചറിവ് മഹാ സത്യത്തെ
വിളിച്ചു പറഞ്ഞു
' നീയാണ് ദൈവം
തലമുടി വളര്‍ന്നു
താടിരോമങ്ങളും
 ഇനി വേണ്ടതൊരു
സിംഹാസനം
ആദ്യം കണ്ട മരച്ചുവട്ടില്‍
ഇരിപ്പിടം കണ്ടെത്തി
ദൈവം ഉറക്കെ വിളിച്ചു പറഞ്ഞു
" ഞാനാണ് ദൈവം
ഞാന്‍ മാത്രമാണ് ദൈവം .

മരച്ചുവട്ടിന്‍ പുറകിലൊളിച്ചിരുന്ന
മറ്റൊരു ദൈവം പൊട്ടിച്ചിരിച്ചു

No comments:

Post a Comment