Pages

Saturday 25 August 2012

മൌനം
-----------------
നക്ഷത്രങ്ങള്‍ പ്രാകാശിച്ച
തെളിഞ്ഞ ആകാശത്തിന്‍
ചുവട്ടില്‍ സാഗരം മൌനമായി കിടന്നു
കൂടെയെന്‍  ‍ പ്രണയവും

തിരുവോണ നാളിലെ
തിരുവാതിരക്കളിയിലാണ്
കരിമഷി കണ്ണുകള്‍
കവിളില്‍ ചുംബിച്ചു കിടന്ന
മുടികളുടെ വിടവില്‍ക്കൂടി
അസ്തമിക്കാത്ത സൂര്യനു താഴെ
ഉറങ്ങാതിരുന്ന സാഗരത്തിന്‍ തിരകള്‍ പോലെ
എന്നിലെ പ്രണയത്തെ ഉണര്‍ത്തിയത്

നിലാവ് വീണുകിടന്ന പുഴയില്‍
നിശബ്ദത നിത്യ പ്രണയത്തിന്‍
ഓര്‍മ്മകള്‍ തീര്‍ക്കും നേരം
നിന്‍ നിഴല്‍ ചുംബിച്ചത്
നിശക്ക് കൂട്ടിരുന്ന
നിദ്ര മറന്നുപോയ എന്‍ പ്രണയത്തെയാണ്

ഉച്ചവെയില്‍ മായുമ്പോള്‍
ജാലക വാതില്‍ തുറന്നു
അനുവാദമില്ലാതെ വരുന്ന
ഇളം തെന്നല്‍ മടിയിലെ
പ്രണയ കാവ്യത്തിനോട്
സ്വകാര്യം പറഞ്ഞത്‌
എന്‍ ഹൃദയം നിനക്ക് സമ്മാനിച്ച
സ്നേഹത്തെക്കുറിച്ചായിരുന്നു

പുഴ കവിഞ്ഞൊഴുകിയ
ഒരു വര്‍ഷകാലം
ഒഴുകിവന്ന തോണിയില്‍
ഒരു കരതേടി അമരത്തു
തുഴയെറിഞ്ഞപ്പോള്‍
സഖീ  എന്‍ കരങ്ങള്‍
നിന്നിലേക്ക് ...
കൂട്ടുവന്നത് ഓര്‍മ്മകള്‍ മാത്രം

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു
ആകാശത്തിനു ചുവട്ടില്‍
സാഗരം മൌനമായി
എന്‍ പ്രണയവും ...







 

No comments:

Post a Comment