Pages

Thursday 23 August 2012

ഓണം
----------------
രണ്ടുമുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട

അത്തം പുലര്‍ന്ന പുലരിയില്‍
അമ്മ ഓണത്തിന് വിരുന്നൊരുക്കി

പൂക്കളമൊരുങ്ങാനായി മുറ്റം
സുന്ദരിയായി

തുമ്പികള്‍ പാടിപ്പോയ വഴിയില്‍
തുമ്പപ്പൂ നൃത്തമാടി

ചെത്തിയും മന്ദാരവും തുളസിയും
മുറ്റത്ത്‌ വര്‍ണ്ണങ്ങളുടെ തിരുവാതിരയൊരുക്കി

ഓണക്കാറ്റ്‌ ഒരുമയുടെ
സംഗീതമൊരുക്കി

പാതിമാറഞ്ഞ നിലാവ്
ഓണപ്പാട്ടുകേട്ടുറങ്ങി

ഉത്രാടപ്പാച്ചിലില്‍ തിരുവോണം
അസ്തമയ സൂര്യന് പുറകില്‍
താലപ്പൊലിയുമായി നിന്നു

പൊന്നോണപ്പുലരി
കസവുടുത്തു അമ്പലം ചുറ്റി

ഓണ സദ്യ വാഴയിലയോട്
കിന്നരം പറഞ്ഞു

അന്തിക്ക് മുന്‍പ് സാഗരം
സൂര്യനുമൊത്തു കരയിലെ
ഓണക്കാഴ്ച കണ്ടു കുളിരുകൊണ്ടു

രണ്ടു മുറി ജീവിതത്തിലിരുന്നു
ഓണത്തെ ഓര്‍ക്കുന്നു
ഒരു പഴയ പൊട്ടിയ കണ്ണട
---------------------------------------









 

No comments:

Post a Comment