Pages

Wednesday 26 September 2012

ജാലകം
-----------

അമ്മ ജാലക വാതില്‍ അടക്കില്ല

പാടത്തിനപ്പുറത്ത് ചുവന്ന
സൂര്യനുള്ള സായഹ്നത്തില്‍
അമ്മ മൌനം ധാനിക്കും

രാത്രിക്ക് വെളിച്ചമിട്ടു
നിലാവു വന്നാല്‍
കശായത്തിന്റെ ഗന്ധം
നിറഞ്ഞ മുറിക്കുള്ളില്‍
നിലാവുമായി അമ്മ
സ്മരണകള്‍ പങ്കുവെക്കും

അമ്മ കവിത എഴുതാമായിരുന്നു !!

ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയവരാണ്
കവിതകള്‍ എഴുതുന്നതെന്ന്
അമ്മ പറഞ്ഞിരുന്നു

ജാലകവതിലില്‍ക്കൂടിയാണ്
കവിതകള്‍ വന്നിരുന്നത്

അതില്‍ മീനച്ചൂടിന്റെ
വേവുണ്ട്
മകരമഞ്ഞിന്റെ
മരവിപ്പുണ്ട്
കര്‍ക്കിടകത്തിലെ
കണ്ണീരുമുണ്ട്

രാത്രിമഴയുടെ വിഷാദ ഗീതങ്ങള്‍ക്കൊപ്പം
അമ്മയുടെ കവിതകളുമുണ്ടായിരുന്നു

ഒരുപകലിനൊടുവില്‍
ചുവന്ന സൂര്യനൊപ്പം
അഗ്നിയായി അമ്മ
എരിഞ്ഞുതീര്‍ന്നത്
അടയാത്ത ജാലകവാതിലിനിപ്പുറം
കശായത്തിന്റെ ഗന്ധങ്ങള്‍ നിറഞ്ഞ
മുറിയില്‍ പൂര്‍ത്തിയാകാത്ത
കവിതകള്‍ ബാക്കി വെച്ചിട്ടു

അമ്മ  ജലകവാതില്‍ അടക്കില്ല

















 

No comments:

Post a Comment