Pages

Thursday 20 September 2012

തടവറ

തടവറ
----------------
ശൂന്യതയില്‍ സ്വതന്ത്രമായി
നടന്ന ആത്മാവുകളാണ് ഇന്നലെ ‌
ഗര്‍ഭ തടവറയില്‍ മരണ ശിക്ഷ
കാത്തു കിടന്നത്

മരണത്തിനു മുന്‍പുള്ള പരോളില്‍
പുറത്തിറങ്ങി കാഴ്ചകളുടെ ലോകങ്ങളില്‍
നിര്‍വൃതി അടയാവേ
മറന്നു മുന്നിലെ ശിക്ഷ ദിനം

പൂവുകളെ പ്രണയിച്ചു
ഒരു പൂവിനെ സ്വന്തമാക്കി
അതില്‍ സ്വ രക്തങ്ങള്‍ പിറന്നു
അവകള്‍ പാറി പറക്കുന്നത്
കണ്ണുകള്‍ക്ക് കുളിര്‍മഴയായി

മഴകളും സന്ധ്യകളും
മഞ്ഞുകാലവും കലണ്ടറുകള്ക്കൊപ്പം ‍
മാറി മാറി വന്നു

തടവറയില്‍ നിന്നു സ്വതന്ത്രനാകാന്‍
ദൂരെ ദിക്കില്‍ നിന്നും സാമ്പ്രാണിയുടെ
ഗന്ധമുള്ള കാറ്റുമായി ഒരുവാഹനം പടിക്കലെത്തി

തടവറയില്‍ ജീവിച്ചതിന്റെ
അടയാളമായി കല്ലറയില്‍
വന്നതും പോയതുമായ ദിവസം
കുറിച്ചു വെക്കപ്പെട്ടു ...













 

No comments:

Post a Comment