Pages

Wednesday 21 March 2012

രജിസ്റ്റര്‍ബുക്കില്‍ പേര് ചേര്‍ത്തി ഒപ്പിടുമ്പോള്‍ അച്ഛന്‍റെ കൈ വിറച്ചിരുന്നു ,ഉണ്ണിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല .അച്ഛന്‍ ഉണ്ണിയേയുംകൂട്ടി  പുറത്തിറങ്ങി ,അടഞ്ഞുകിടക്കുന്ന പള്ളിയുടെ പുറത്തെ വാതിലിലെ പടിയില്‍ ഉണ്ണിയെ ഇരുത്തി  ഒപ്പം അച്ഛനും , ഒരു ചെറിയ മൌനം സമ്മാനിച്ച ഇടവേളയ്ക്കു ശേഷം അച്ഛന്‍ പറഞ്ഞു തുടങ്ങി

' ഉണ്ണിക്കുട്ടാ ... ഒരു വിസ്മയത്തോടെ അച്ഛന്‍റെ മുഖത്തേക്ക് ഉണ്ണി നോക്കി ,     ഉണ്ണിക്കുട്ടന്‍ ?    ആദ്യമായിട്ടാണ് അച്ഛന്‍ ഉണ്ണികുട്ടാ എന്ന് വിളിക്കുന്നത്. അമ്മയുടെ മടിത്തട്ടില്‍ ആകാശം നോക്കി പുഞ്ചിരിച്ച കുരുന്നു ചുണ്ടില്‍ ഉമ്മവെച്ചുകൊണ്ട് 'എന്റെ ഉണ്ണിക്കുട്ടാ എന്ന് അച്ഛന്‍ വിളിച്ചിട്ടുണ്ടാകും..?
"ഇനി നിന്‍റെ ജീവിതം ഇവിടെയാണ്‌ ,എന്തിനാണ് അച്ഛന്‍ അനാഥാലയത്തിലാക്കിയതെന്നു ഇപ്പോള്‍ നിനക്ക് മനസ്സിലാകില്ല ,തിരിച്ചറിവിന്റെ പ്രായം വരുമ്പോള്‍ ഒരു പക്ഷേ ... വാക്കുകള്‍ പുറത്തേക്കു വരാതെ അച്ഛന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നപോലെ , അച്ഛന്‍ കരയുകയാണോ ?  അല്ല  .കണ്ണുകള്‍ ചുവന്നിരിക്കുന്നു , ' അച്ഛന് സമയംകിട്ടുമ്പോള്‍ വരാം ,പഠിക്കണം .വല്യളാകണം. എണ്ണ തേക്കാത്ത ഉണ്ണിയുടെ തലമുടിയില്‍ക്കൂടി അച്ഛന്‍റെ കൈവിരലുകളോടി. നീലം മുക്കിയതിന്റെ പാടുകള്‍ തെളിഞ്ഞു നില്‍ക്കുന്ന വെള്ള ളോഹ ധരിച്ച .പുഞ്ചിരിക്കുന്ന മുഖവുമായി  കറുത്ത് മെലിഞ്ഞ ഒരു മധ്യവയസ്കന്‍ അവരുടെ ഇടയിലേക്ക് വന്നു , പെടുന്നനെ ഉണ്ണിയുടെ അച്ഛന്‍ എഴുനേറ്റു  ' നമസ്ക്കാരമച്ചോ.....ഉണ്ണിയും എഴുനേറ്റു . ' ഇവനാണ് എന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ . അച്ഛനെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പോവുകയാണ് , എന്റെ സാഹചര്യം അച്ഛനറിയമല്ലോ .?  സമയംപോലെ ഞാന്‍ വന്നു വിവരങ്ങള്‍ അറിയാം .ഉണ്ണിയുടെ കൈപിടിച്ചു  വികാരിയുടെ കൈലേക്ക് ഏല്‍പ്പിച്ചു കൊണ്ട് ഉണ്ണിയുടെ അച്ഛന്‍ യാത്ര ചോദിച്ചു ,   'ഉണ്ണി .അച്ഛന്‍ വരാട്ടോ ,പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ..?;  ഉണ്ണി ശിരസനക്കി മറുപടികൊടുത്തു . നടന്ന അകലുന്ന അച്ഛനെ നോക്കി ഉണ്ണി നിന്നു. വളവു തിരിഞ്ഞു അച്ഛന്‍ മറഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്‍ മണ്ണില്‍ വീണു ചിതറി ,  

No comments:

Post a Comment