Pages

Thursday, 15 March 2012

' ഹോ എന്തു മഴയാ ഇത് ' ? കലി തുള്ളുന്ന കര്‍ക്കിടക മഴയെ നോക്കി ബസ്സില്‍ ഉണ്ണിയുടെ അടുത്തിരുന്ന വൃദ്ധന്‍ ആരോടെന്നായി പരിഭവം പറഞ്ഞു ,മഴയിലേക്ക് നോക്കി ഉണ്ണിഇരുന്നു . മഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മുന്‍പിലെ സീറ്റിലിരുന്ന അച്ചന്‍റെമടിയിലിരുന്നു രണ്ടു കുട്ടികളുടെ കുസൃതികളിലേക്ക് ഉണ്ണിയുടെ ടെ ദൃഷ്ടികള്‍ പതിഞ്ഞപ്പോള്‍ തന്‍റെ യാത്രയുടെ ലക്ഷ്യത്തിലേക്ക് മനസ്സ് വീണ്ടും ഉണര്‍ന്നതുപോലെ ... അച്ഛനെ തേടിയാണ് ഉണ്ണിയുടെ യാത്ര....

ബസ്സിറങ്ങി അച്ഛന്‍റെയൊപ്പം ഉണ്ണി നടന്നു . എവിട്ക്കാണെന്നു അറിയില്ല .ഇന്നലെ വൈകുന്നേരം മുത്തശ്ശിയുടെ കല്ലറയില്‍ വിളക്കു കത്തിച്ച് ഏതോ തീരുമാനം എടുത്തതുപോലെ ഉണ്ണിയേയും കൂട്ടി അച്ഛന്‍ യാത്ര തുടങ്ങിയതാണ്.വെയിലിനു ചൂട് തുടങ്ങിയിരിക്കുന്നു ,'ദാഹിക്കുന്നോ നിനക്ക് ? അച്ഛന്‍റെ പരുക്കന്‍ ശബ്ദം .'ഉവ്വെന്നു ശിരസ്സനക്കി മറുപടി പറഞ്ഞു ഉണ്ണി . അടുത്തു കണ്ട പെട്ടിക്കടയില്‍ നിന്നും നാരങ്ങ വെള്ളം  അച്ഛന്‍ ഉണ്ണിക്ക് വാങ്ങികൊടുത്തു യാത്ര തുടര്‍ന്നു..നടക്കാന്‍ തുടങ്ങിയിട്ട് ഏറെ സമയമായിരിക്കുന്നു ,ഒരു മുസ്ലിം പള്ളി കഴിഞ്ഞുള്ള വളവ് തിരിഞ്ഞപ്പോള്‍ നടത്തം നിന്നു ,മുന്‍പില്‍ കായലാണ് ,അകലെ നിന്നും ആളുകളെ കയറ്റി ഒരു കടത്തുവള്ളം ഒഴുകി വരുന്നു ,ഉച്ചവെയിലില്‍ കായലിന്‍ ഓളങ്ങള്‍ തിളങ്ങുന്നതും നോക്കി ഉണ്ണി നിന്നു , അക്കരെക്കു പോകാനായി ആളെ കൂട്ടുകയാണ് കടത്തുകാരന്‍ ,അച്ഛന്‍റെ കൈല്‍ പിടിച്ചു വള്ളത്തിലേക്ക് കാലു വെച്ചപ്പോള്,വള്ളമൊന്നു ചാഞ്ഞു ,'ആദ്യായിട്ടാണ് അല്ലെ ? കടത്തുകാരന്റെ ചോദ്യം . അച്ഛന് അത് രസിചില്ലന്നു തോന്നി ,അച്ഛന്‍റെ അരികിലായി ഉണ്ണിയിരുന്നു. ഉച്ചവെയിലിനു ശക്തി കൂടിവരുന്നു ,വള്ളം മെല്ലെ ഒഴുകാന്‍ തുടങ്ങി ,അമരത്തിരുന്നു മുളയെറിഞ്ഞു ഊന്നുന്ന കടത്തുകാരന്റെ ആഭ്യാസപ്രകാടനം വിസ്മയത്തോടെ നോക്കിയിരുന്നു ഉണ്ണി ,അച്ഛന്‍ ആലോചനയിലാണ് ,മുത്തശിയുടെ മരണത്തിനു ശേഷം അച്ഛന്‍ അതികം മിണ്ടാറില്ല ,അമ്മയെ കണ്ട ഓര്‍മ ഉണ്ണിക്കില്ല.മരിച്ചുപോയി എന്ന് മാത്രം ഉണ്ണിക്കറിയാം,അതും മുത്തശ്ശി പറഞ്ഞുതന്ന അറിവില്‍ .ഒരു വര്ഷം കഴിഞ്ഞു മുത്തശി മരിച്ചിട്ട് ,നാലിലെ പരീക്ഷ കഴിഞ്ഞുള്ള പള്ളിക്കുട അടവിലായിരുന്നു മുത്തശിയുടെ മരണം ,അച്ഛന്‍ കരയുന്നത് ആദ്യമായി കണ്ടത് അന്നാണ് , അച്ചമ്മയെന്നു വിളിക്കാനായിരുന്നു മുത്തശിക്ക് ആഗ്രഹം ,അച്ഛന്‍റെ ചെറിയമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ ഉണ്ണിയുടെ താമസം .ചെറിയച്ചനുമായി അച്ഛന്‍ എന്നും വഴക്കാണ് ,ഒടുവില്‍ അവിടെനിന്നും ഉണ്ണിയും കൂട്ടി ഇന്നലെ മുത്തശ്ശിയുടെ കല്ലറയില്‍ വിളക്കും കത്തിച്ചു യാത്ര തുടങ്ങി ,എവിടെക്കാണെന്ന് ഇതുവരെ അച്ഛന്‍ പറഞ്ഞിട്ടില്ല .

കടത്തിറങ്ങി വീണ്ടും നടത്തം തുടങ്ങി ,അച്ഛന് പരിചിതമാണ് ഈ വഴികളെന്നു ഉണ്ണിക്ക് തോന്നി ,കുറച്ചുദൂരം എത്തിയപ്പോള്‍ ഒരു കൃസ്ത്യന്‍ പള്ളിയുടെ ഗോപുരം കണ്ടു .അത് ലക്ഷ്യമാക്കിയാണ് അച്ഛന്‍റെ നടത്തമെന്നു ഉണ്ണിക്ക് തോന്നി ,നടത്തം നിന്നത് പള്ളി മുറ്റത്തെത്തിയപ്പോള്‍ . ഉണ്ണിയുടെ കണ്ണുകള്‍ ചുറ്റു ഭാഗത്തേക്ക് സഞ്ചരിച്ചു ,ഒടുവില്‍ ആ കുഞ്ഞു ദൃഷ്ടികളുടെ സഞ്ചാരം നിന്നത് ,കുരിശില്‍ ശിരസ്സ്‌ താഴ്ത്തി നില്‍ക്കുന്ന യേശുദേവന്റെ ചിത്രത്തിന്റെ താഴെ എഴുതിയിരിക്കുന്ന വാക്കുകളിലായിരുന്നു ' സെന്റ്‌ ജോന്‍സ്‌ അനാഥാലയം , ഒരു നടുക്കത്തോടെ ഉണ്ണി നിന്നു .....‍

No comments:

Post a Comment