Pages

Saturday 31 March 2012

മനസാക്ഷി മരണപ്പത്രം
തയ്യാറാക്കുന്നതിന് മുന്‍പ്
എന്നോട് ചോദിച്ചത് ..

നീ കാടപ്പടുകള്‍ക്ക്
കാപട്യത്തിന്‍ മുഖമൂടിയില്‍
നന്ദി വാക്കുകള്‍ പറഞ്ഞോ ?
അതോ  ഹൃദയത്തിന്‍ വേദനകളിലും
ദുഃഖ ത്തിന്‍ നിഴലുകള്‍ ഒളിപ്പിച്ച
മുഖത്തിന്‍ പുഞ്ചിരിയില്‍
സ്നേഹമഴ ചൊരിഞ്ഞോ?

കദനം ഒളിപ്പിച്ചു
ചിരിക്കാന്‍ പറഞ്ഞതാര് ?
കാരുണ്യത്തിന്റെ
ചരിത്രങ്ങളുറങ്ങുന്ന
ഗര്‍ഭ പാത്രമോ?
അതോ പകല്ച്ചൂടില്‍
രക്തം വിയര്‍പ്പായി ഒഴുകി
രാത്രിയില്‍ നക്ഷത്രങ്ങളുടെ
കഥകള്‍ പറഞ്ഞ പിതാവിന്‍
നെടുവീര്‍പ്പോ ..?

പിന്നിട്ട വഴികളില്‍
സൌഹൃദത്തിന്‍ മാനസ്സങ്ങള്
നിനക്കുപാടിയ സ്നേഹഗീതങ്ങള്‍ക്ക്
തിരികെനീകൊടുത്തത് നിന്റെ
നിന്റെ ഹൃദയമായിരുന്നു
എന്തിന്?

മറുപടിയില്‍ മരണപത്രംകീറി
മനസാക്ഷി ഉറക്കെച്ചിരിച്ചു പറഞ്ഞു
എനിക്ക് മരണമില്ല ...








No comments:

Post a Comment