Pages

Friday 16 March 2012

നിലാവുള്ള നിശയില്‍
ഹൃദയം തുറന്നു നോക്കി
ആദ്യം കണ്ടത് അച്ഛന്റെ
ഓര്‍മ്മകള്‍ അടക്കം ചെയ്ത
സ്വര്‍ണ്ണപ്പെട്ടി..
മുലപ്പാലിന്റെ മാധുര്യം
തന്ന അമ്മയുടെ സ്നേഹമൊഴുകുന്ന
പുഴ പിന്നെക്കണ്ടു..
പുഴയുടെ സൗന്ദര്യംകണ്ടുകണ്ട്
കൂടെപ്പിറപ്പുകളെയും.

ചങ്ങാതികളുടെ ചന്തങ്ങളും
ചതികളുടെ ചങ്ങലകളും
ബന്ധങ്ങളുടെ ബന്ധനങ്ങളും
കടപ്പാടിന്റെ സ്മരണകളും
കാപട്യത്തിന്റെ മുഖമൂടികളും
പൊട്ടിച്ചിരികള്‍ തന്ന മൌനങ്ങളും
ഏകാന്തതയുടെ നിമിഷങ്ങളിലെ
തേങ്ങലുകളും കണ്ടുകഴിഞ്ഞു
വാതിലടക്കും ന്നേരം
ഒരു പിന്‍വിളി.

ഒരുകോണില്‍
എഴുതിത്തീര്‍ക്കാത്ത
കഥകളില്‍ ,കവിതകളില്‍
കരിമഷി പടര്‍ന്ന മിഴികളെ
പ്രണയിച്ച കാമുകന്റെ
കദനങ്ങള്‍ അടക്കം ചെയ്ത
കല്ലറക്കുള്ളില്‍ നിന്നും ...

വിളിക്കുത്തരം നല്‍കാന്‍
കരിമഷി പടര്‍ന്ന
മിഴികളെ മറക്കും നിമിഷം
വരാന്‍ പേരുകള്‍ കൊത്തിയ
കല്ലറ വരുന്നതുവരെ കാത്തിരിക്കു ..

ഹൃദയ കവാടം അടച്ചു
മറ്റൊരു നിലാവിന്‍
നിശയില്‍ വീണ്ടും
തുറക്കുന്നതുവരെ ....

















No comments:

Post a Comment