Pages

Tuesday 6 November 2012

ഊഞ്ഞാല്‍
-------------------
മറന്നുവെച്ചൊരു
പ്രണയലേഖനമാണ്
പെങ്ങളെ പെട്ടന്നു
വിവാഹത്തിലേക്കെത്തിച്ചത് !!

തിരുവോണത്തിനു
തൊടിയിലെ മൂവാണ്ടന്‍
മാവില്‍ കെട്ടിയ ഊഞ്ഞാല്‍
ഇതുവരെ അഴിച്ചിട്ടില്ല
പെങ്ങളതില്‍ ആകാശംമുട്ടെ
സ്വപ്നങ്ങളുമായി ചില്ലാട്ടം പറന്നു

മുറ്റത്തെ പന്തലില്‍
പെങ്ങള്‍ പൊന്നില്‍
കുളിച്ച സൂര്യന്റെ
നിറം പോല്‍ വിസ്മയമായി

കല്യാണച്ചെറുക്കന്‍റെ
കൈപിടിച്ചുപോകുന്നേരം
കവിളില്‍ പെങ്ങള്‍ ഉമ്മന്നല്‍കി
മിഴികളില്‍നിന്നും പൊടിഞ്ഞു വീണ
കണ്ണീരും കവിളില്‍ ച്ചുംബനത്തിനോപ്പം
പതിഞ്ഞു

തൊടിയിലെ മാവില്‍ കെട്ടിയ
ഊഞ്ഞാലും കരഞ്ഞുവോ ?

പൊന്നിന്റെ നിറമില്ലാതെ
പൊന്നുമില്ലാതെ പെങ്ങള്‍
ഇടയ്ക്കു വന്നുപോകും

പെങ്ങള്‍ പിന്നീട്
ചുംബനം തന്നില്ല
ആകാശത്ത് ഉമ്മവെക്കാന്‍
ഊഞ്ഞാലും കാത്തിരുന്നു

ഒരു രാത്രിയില്‍
കരിഞ്ഞ മുഖവുമായി
പെങ്ങള്‍ ഉമ്മറത്ത് വെള്ള
പുതച്ചു കിടന്നു

തൊടിയിലെ മാവില്‍
തിരുവോണത്തിനു കെട്ടിയ
ഊഞ്ഞാല്‍ അന്ന് അഴിഞ്ഞു വീണു









 

No comments:

Post a Comment