Pages

Saturday 17 November 2012

ഒറ്റമരം ...

ഒറ്റമരം
-----------
ഒറ്റമരത്തിന്‍ ചുവട്ടിലാണ്
ദാര്‍ശനികത പിറന്നത്
അന്ന് രക്തം കുടിക്കുന്ന
മനുഷ്യര്‍ ജനിച്ചിരുന്നില്ല
ആള്‍ദൈവങ്ങളെ ഗര്‍ഭം
ധരിച്ചു കാത്തിരുന്നില്ല
ലിംഗ നിര്‍ണ്ണയം നടത്തി
പെണ്‍ ശലഭങ്ങളെ കരിച്ചു
കളഞ്ഞിരുന്നില്ല

അന്നു
ഒറ്റമരത്തിന്‍ ശിഖരങ്ങള്‍
ധാര്‍മികതയുടെ പ്രവാചകന്മാരായി

തൊലി കറുത്തവന്‍റെ
വേദനകള്‍ പുച്ഛമായി തോന്നിയത്
മരത്തില്‍ പടര്‍ന്നു കയറിയ
വര്‍ഗ്ഗ വിവേചന ചിന്തകളുടെ
ഇത്തിള്‍ക്കണ്ണികളില്‍ പിറന്നവരുടെ
സന്തതികള്‍ക്കായിരുന്നു ..

ധര്‍മ്മങ്ങള്‍ പ്രസംഗിച്ചു
വേദങ്ങള്‍ മുഴുവനും

കേള്‍വി നഷ്ടപ്പെട്ട
അധര്‍മ്മികള്‍ കാവിക്കും
കുരിശിനും   പിറയ്ക്കും
അതിരുകള്‍ നിശ്ചയിച്ചു

ആയുധങ്ങള്‍ക്ക് ജാതി
നിശച്ചയിച്ചു
അധാര്‍മികതയുടെ
സന്തതികള്‍

ഒറ്റമരത്തിന്‍ ചുവട്ടില്‍
ദാര്‍ശനികതയും ധര്‍മ്മവും
ഒറ്റപ്പെട്ടു നില്‍ക്കുന്നു

ഒരു പ്രതീക്ഷയുടെ
ഉദയവുമായി മടങ്ങി
വരുമെന്ന് സൂര്യന്‍
ഒറ്റമരത്തിനോട് പറഞ്ഞിട്ടുണ്ട് ..




















 

No comments:

Post a Comment