Pages

Friday 23 November 2012

പ്രണയവും യുദ്ധവും

പ്രണയവും യുദ്ധവും

ഹിബാ ...

മസിറില്‍ അഭയാര്‍ഥിനിയായി
പിറന്ന നാടിന്‍റെ സ്വാതന്ത്ര്യവും
പ്രണയവും പുലരുന്നതും നോക്കി
രക്തത്തിന്‍റെ ഗന്ധമില്ലാത്ത തെന്നലുകള്‍
തഴുകി വരുന്ന പകല്‍ രാവുകളില്‍
നീ കാത്തിരിക്കുന്നുണ്ടാകും

ഇവിടെ ഞാന്‍ ഏകനല്ല
സ്വപ്‌നങ്ങള്‍ മരിച്ച
സുഹൃത്തുക്കളും
വിലാപങ്ങള്‍കേട്ടു
മരവിച്ച നിലാവും
വേര്‍പാടുകള്‍ തീര്‍ത്ത
മൌനവും പിന്നെ
വെടിയൊച്ചകളും
ഒടുവില്‍ ദീര്‍ഘനിശ്വാസത്തില്‍
ഓടിവരുന്ന നിന്‍ മുഖവും
എനിക്കു കൂട്ടാകുന്നു


ഹിബാ ..
നമ്മുടെ പ്രണയം
ഓര്‍മ്മകളുടെ
കലവറക്കുള്ളില്‍
ചിതലിരിക്കാതെ കിടക്കും

നീ അകന്നു പോയതു മുതല്‍
നിശയില്‍ നിലാവ് വരാറില്ല

പകലിനിവിടെയിരുളാണ്
ഉദയ കിരണങ്ങളും
അസ്തമയ ശോഭയും
ഇവിടെയസ്തമിച്ചു

ദൂരെയെവിടെയോ
വെടിയൊച്ചകേള്‍ക്കാം

ജീവിതം തുടങ്ങാത്തവരുടെ
സ്വപ്‌നങ്ങളടക്കം ചെയ്ത
പുതു കബറുകള്‍
ഉയര്‍ന്നുവരുന്നുണ്ടിവിടെ

ഹിബാ ..
നീയൊരിക്കല്‍ തിരിച്ചുവരും
മഴയും വെയിലുമേറ്റു
നരച്ച കബറുകള്‍ നീകാണും
'മുഹമ്മദ്‌ ഫായിസ്'യെന്നു
എഴുതിവെച്ച ഖബറിന്‍ മുന്നില്‍
നിന്‍ പാദങ്ങള്‍ വിറച്ചു നില്‍ക്കും
അപ്പോള്‍ നിന്നെതഴുകി വരും
നനുത്ത തെന്നല്‍ ഒരു ചുംബനം തരും
നിനക്കുബാക്കി വെച്ച എന്‍റെ പ്രണയ
സമ്മാനമാണാചുംബനം .....

വെടിയൊച്ചയടുത്തുവരുന്നു ..











 

No comments:

Post a Comment