Pages

Monday, 31 October 2011


കര്‍ഷകന്‍റെ കണ്ണുനീരാണിന്നു
കേരളം....

കടം കയറി
കഴുത്തില്‍ കയറിട്ട
... കര്‍ഷകന്‍റെ ആത്മാവ്
വിലപിക്കുന്ന കേരളം ....

കണ്ടിട്ടില്ലാത്ത മുഖങ്ങളെ
കത്തി കയറ്റി
കാഷുവാങ്ങുന്ന
കാപാലികരുടെ
കേരളം ......

കണ്ണുനീരിനും 'കളള്
കല്യാണത്തിനും 'കളള്
പിറവിക്കും ' കളള്
പിറന്നാളിനും 'കളള്
കള്ളിലാണിന്നു
കേരളം .....

പീഡനം....
പാടിപ്പഴകിയ
പാട്ടുപോലെയാണിന്നു
കേരളം ...

അച്ഛന്‍ പീഡനം
കാമുക പീഡനം
കാമറ പീഡനം

ഭര്ത്യ പീഡനം
ഭാര്യ പീഡനം
അവിഹിത പീഡനം
പലിശപ്പീഡനം
പോലിസ് പീഡനം....

ഇനിയും കഥകള്‍
ബാക്കി ...

പുഴകളുടെ
പുഞ്ചിരിയും
പാടങ്ങളുടെ
പച്ചപ്പും
പൂക്കളുടെ
പുന്നാരവും
കഥകളിലും
കവിതകളിലും
കണ്ടുകൊണ്ട്
കരയുന്ന കേരളം .....
See more

Sunday, 30 October 2011


അനാഥന്‍ .......

ദൈവത്തിന്‍റെ മാലാഖയെ
അമ്മയെന്ന് വിളിച്ചു
അനാഥന്‍ ..
...
മുലപ്പാലിന്റെ
മാധുര്യം നുകരാന്‍
വിധിക്കപ്പെടത്തവന്‍
അനാഥന്‍ .....

ഏതോ നിശയുടെ
നിശബ്ദതയില്‍
ഉപേക്ഷിക്കപ്പെട്ട
വിരിയാത്ത കണ്ണുകള്‍
അനാഥന്‍ .....

അമ്മയുടെ താരാട്ടും
അച്ഛന്‍റെ അലിവും
അനാഥാലയത്തിന്‍റെ
അകത്തളങ്ങളിലെ
അന്തോവാസികള്‍ക്ക്
അനാഥം .....

വേദ പുസ്തകത്തിലെ
ദേവന്‍റെ പേര് വിളിച്ചു
ദേവന്‍ അനാഥനല്ലായിരുന്നു ...

കുഞ്ഞു കുസ്രുതികള്‍ക്ക്
പിഴച്ച ജന്മമെന്നു
പാഴ് വാക്കുകള്‍ കേട്ടവന്‍
അനാഥന്‍ ....

ജീവിത യാത്രകളില്‍
സഹയാത്രികനായ്എന്നും
അനാഥത്വം.....

ഒടുവില്‍
ഒടുക്കത്തെ യാത്രയില്‍
ഓര്‍മകളുമായി
പൊതു ശ്മശാനത്തില്‍
ഒടുങ്ങി ആ അനാഥന്‍....

ബലിയിടാന്‍
ബന്ധങ്ങളില്ല
ഓര്‍മദിനം നടത്താന്‍
ഒടയവരില്ല.....
അനാഥന്‍ ....
See more

Saturday, 29 October 2011


അച്ഛന്‍ ......

ആ ചിതയില്‍
ആളി കത്തുന്നത്
അച്ഛന്‍ ......
...
അകലങ്ങളില്‍
അരി തേടി പോയത്
അച്ഛനായിരുന്നു

ചോരയുടെ മണമുള്ള
അച്ഛന്‍റെ വിയര്‍പ്പില്‍
ഞാന്‍ വിഷപ്പകറ്റി.....

നക്ഷത്രങ്ങള്‍ ഉള്ള
രാത്രിയില്‍
അച്ഛന്‍റെ മാറിടമായിരുന്നു
എന്‍റെ തൊട്ടില്‍......

പരുത്ത കൈയ്യുടെ
തലോടലില്‍
പിതൃ സ്നേഹത്തിന്‍റെ
നിര്‍വൃതിയില്‍ ഞാന്‍ ....

അച്ഛന്‍റെ സ്വപ്നങ്ങള്‍ക്ക്
വര്‍ണ്ണന ഞാനായിരുന്നു ...

മുടിയില്‍ വെള്ള
കയറിയപ്പഴും
തൊലിയില്‍
ചുളിവ് വീണപ്പഴും
അച്ചന്‍റെ സ്വപനം കണ്ടത്
ഞാനെന്ന ദുസ്വപ്നത്തെ ....

ഇന്നാ ചിതയില്‍
അച്ഛന്‍ ആളി കത്തുംബഴും
അച്ഛന്‍റെ സ്വപ്നം ബാക്കി ....
See more

Friday, 28 October 2011

 അനാശാസ്യത്തിനു
അവളെ അറസ്റ്റ്‌ ചെയ്തു

പുറത്തു കൂവലുകള്‍
കൂവുന്ന മുഖങ്ങള്‍
അവള്‍ നോക്കി
അധികവും അവളെ
ഭോഗിച്ചവര്‍...

മനസ്സ് പണ്ടേ
മരിച്ച അവള്‍
മനസ്സില്‍ പറഞ്ഞു

കപട സദാചാരം
കബറടക്കു .....

Thursday, 27 October 2011


യാത്ര ...
അമ്മയുടെ ഉദരത്തില്‍ നിന്നും
തുടങ്ങി എന്‍റെ യാത്രാ ....

വസന്തം പുഞ്ചിരിച്ച
... പുലരികളും
കര്‍ക്കിടക മഴയുടെ
കണ്ണുനീരും
മകര മഞ്ഞിന്‍റെ
കുളിരും
പുഴകളുടെ കിന്നരങ്ങളും
സാഗരത്തിന്റെ സൌന്ദര്യവും
അമ്പലകുളത്തിലെ
ആമ്പലും
പാടവരമ്പത്തെ
പച്ചപ്പും
എഴുത്ത് പുരയിലെ
ശുദ്ധമണ്ണും
പള്ളിക്കുടത്തിലെ
പൂന്തോട്ടവും
പരിഭവിക്കുന്ന
പ്രണയിനിയേയും ....

കലാലയത്തിലെ
കക്ഷി രാഷ്ട്ര്യയ്യവും
പരീക്ഷയിലെ
പരാജയവും...

തൊഴിലിനു വേണ്ടി
തെണ്ടലും
ചതികളുടെ
ചലനങ്ങളും
ചങ്ങതികളുടെ
ചന്തങ്ങളും ....

യാത്ര പറയാതെ
മരണത്തിലേക്ക്
യാത്രയായവരും ..

കാണാതെ പോയ
സ്നേഹവും
കണ്ടിട്ടും കാണാതെ പോയ
മുഖങ്ങളുംകണ്ടു
ഇന്നെന്‍റെ യാത്ര
തുടരുന്നു ...

കാണാന്‍ ഇനിയും
കാര്യങ്ങള്‍
കണ്ണടച്ച് മണ്ണിനോട്
കിന്നരം പറഞ്ഞു
ഉറങ്ങുന്നതുവരെ
കണ്ടുകൊണ്ട് എന്‍റെ
യാത്ര ....
See more

Wednesday, 26 October 2011


ഇന്ന് മുത്തശ്ശി കഥകളില്ല
സര്‍പ്പകാവിലെ തുള്ളലുകളില്ല

പുള്ളുവന്‍ പാട്ടിന്‍റെ
മാസ്മരികതള്‍ ഇന്നില്ല
...
ഗന്ധര്‍വ കഥകള്‍ പറഞ്ഞു
ഉറക്കുന്ന മുത്തശ്ശി
മരണ കവാടം സ്വപ്നം കണ്ടു
ഉറങ്ങുന്നു ..

സന്ധ്യാ നാമം
സീരിയല്‍ ദൈവങ്ങളുമായി
പങ്കു വെക്കുന്നു ....

സ്നേഹവും കഥകളും
തീന്‍മേശയില്‍ ഒതുങ്ങുന്നു

അച്ഛനും അമ്മയും
മൌനങ്ങളുമായി
ആദര്‍ശം പങ്കു വെക്കുന്നു

പുതു തലമുറക്ക്
നഷ്ടം ഇന്നലയുടെ കഥകള്‍
പറയുന്ന മുത്തശ്ശികളെ ...
See more

Tuesday, 25 October 2011

അഭയം



രണ്ടു മുറി ജീവിതം തേടി 
അമ്മയെ അഭയ കേന്ദ്രത്തിലാക്കി 
അവന്‍ അഭയം തേടി...

ശീതികരിച്ച മുറിക്കുള്ളില്‍
ഇന്നവന്റെ അഭയം
നാളെ മറ്റൊരു അഭയ
കേന്ദ്രത്തില്‍ അഭയം

ഓര്‍മകള്‍ക്ക് പുതു
ഭാവന നല്‍കാന്‍ പറഞ്ഞത്
രണ്ടു മുറി ജീവിതങ്ങളിലെ
കൂട്ടുകാര്‍

ഇന്നവന്‍ മറന്നത്
ഗര്‍ഭ പാത്രത്തിന്റെ
വിങ്ങലുകള്‍ ...

മറന്നു അവന്‍ അമ്മയെന്ന
ത്യാഗത്തെ...
ശാപവാക്കുകളെ
പിന്‍വലിക്കുന്ന
അമ്മയെന്ന ദൈവത്തെ ...

ഇന്നീ അഭയ കേന്ദ്രത്തില്‍
വെള്ള പുതച്ചു കിടക്കുന്നു
ആ അമ്മ ...
അഭിമാനം അമ്മയെ
കാണാന്‍ അവനെ തടഞ്ഞു ..

വെള്ള മുടിയില്‍ നിന്നും
കറുത്ത പേന്‍
മറ്റൊരു അഭയം തേടി
യാത്രയാകുന്നു ...

ആരും കാണാതെ പോകുന്ന
ഒരു സത്യം കാണിച്ചു
തന്നിട്ട് ......
അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക്
തെുപ്പിച്ച ശുക്ലം ഇന്ന്
അച്ഛന്‍ മകളുടെ
ഗര്‍ഭ പാത്രത്തിലേക്ക് ...

അമ്മയുടെ ഒക്കത്തിരിക്കുമ്പോള്‍
അച്ഛന് കാമമില്ലായിരുന്നു
അന്നത്തെ ചുംബനം
പിതൃസ്നേഹം ...

ഇന്ന് അധരം ചുവന്നു
സ്തനങ്ങള്‍ വളര്‍ന്നു
മൃഗ ചിന്തകള്‍ ഉണര്‍ന്നു
അച്ഛന്‍റെ ബീജം
മകള്‍ ചുമന്നു ...

നക്ഷത്ര കിടക്കയില്‍
മകള്‍ നഷ്ട്ട സ്വപ്‌നങ്ങള്‍ കണ്ടു
ഗാന്ധി ചിത്രങ്ങളില്‍
അച്ഛന്‍ നക്ഷത്ര
ലോകം കണ്ടു


{അച്ഛന്‍ .അപ്പന്‍ .ഉപ്പ ..}

Monday, 24 October 2011


അഭയം ....

രണ്ടു മുറി ജീവിതം തേടി
അമ്മയെ അഭയ കേന്ദ്രത്തിലാക്കി
അവന്‍ അഭയം തേടി...
...
ശീതികരിച്ച മുറിക്കുള്ളില്‍
ഇന്നവന്റെ അഭയം
നാളെ മറ്റൊരു അഭയ
കേന്ദ്രത്തില്‍ അഭയം

ഓര്‍മകള്‍ക്ക് പുതു
ഭാവന നല്‍കാന്‍ പറഞ്ഞത്
രണ്ടു മുറി ജീവിതങ്ങളിലെ
കൂട്ടുകാര്‍

ഇന്നവന്‍ മറന്നത്
ഗര്‍ഭ പാത്രത്തിന്റെ
വിങ്ങലുകള്‍ ...

മറന്നു അവന്‍ അമ്മയെന്ന
ത്യാഗത്തെ...
ശാപവാക്കുകളെ
പിന്‍വലിക്കുന്ന
അമ്മയെന്ന ദൈവത്തെ ...

ഇന്നീ അഭയ കേന്ദ്രത്തില്‍
വെള്ള പുതച്ചു കിടക്കുന്നു
ആ അമ്മ ...
അഭിമാനം അമ്മയെ
കാണാന്‍ അവനെ തടഞ്ഞു ..

വെള്ള മുടിയില്‍ നിന്നും
കറുത്ത പേന്‍
മറ്റൊരു അഭയം തേടി
യാത്രയാകുന്നു ...

ആരും കാണാതെ പോകുന്ന
ഒരു സത്യം കാണിച്ചു
തന്നിട്ട് ......
See more

Sunday, 23 October 2011


ഞാനായിരുന്നു ആ പുഴ ..

നിന്‍റെ കഥകളില്‍
കവിതകളില്‍
പ്രണയത്തിന്‍റെ ഭാവനകള്‍
... നല്‍കി നീ വര്‍ണ്ണിച്ച പുഴ ..

ഞാന്‍ ഒഴുകിയത്
നിനക്കുവേണ്ടി
നിന്‍റെ വരികളില്‍
നീ വര്‍ണ്ണിച്ചത്
നീ കാണാതെ പോയ
എന്‍റെ നൊമ്പരങ്ങളെ...

ഞാന്‍ ഉറങ്ങിയത്
നിന്നെ കണി കണ്ടുണരാന്‍
ഒടുവില്‍ നീയും
ഒന്നും പറയാതെ
ഓര്‍മകളുടെ ഓളങ്ങള്‍
സമ്മാനിച്ചു കടന്നുപോയ് ...

ഇന്നെന്‍റെ കണ്ണ് നീരില്‍
അവര്‍ പുതു കഥ
മെനഞ്ഞു
കാലം കൊഞ്ഞനം കുത്തി
കാനിക്കുംബഴും
ഇന്നും ഞാന്‍ ഒഴുകുന്നത്‌
നിനക്കുവേണ്ടി .....
See more

Friday, 21 October 2011


മയ്യിത്ത്‌ ...
ചക്ക്രങ്ങളില്ലാത്ത വാഹനത്തിലാണ്
അന്നത്തെ യാത്ര ...
ചമയിക്കുന്നത് ബന്ധങ്ങള്‍
വസ്ത്രങ്ങള്‍ക്ക് വര്‍ണ്ണങ്ങളില്ല
... ചുംബിക്കുന്നവര്‍ക്ക് കാമാങ്ങളില്ല
കരച്ചിലുകള്‍ക്ക് മാനദണ്ഡങ്ങള്‍
മുറ്റത്തെ വാടക കസേരകളില്‍
ചുവപ്പും ഖദറും തര്‍ക്കങ്ങളില്‍..
കാറ്റിനു ചന്ദനതിരിയുടെയും
സാമ്പ്രാണിയുടെയും ഗന്ധം
യാത്രയാക്കുന്നവര്‍ പരിചിതരും
അപരിചിതരും
പുതു പേരില്‍ വിളിക്കപെടും
മാറിലെ മണം ആസ്വദിച്ചു ഉറങ്ങിയ
മണവാട്ടിയും വിളിക്കുന്നത്‌ മയ്യിത്ത്‌ ....
മയ്യിത്ത്‌ കൊണ്ട് പോകുന്നില്ലേ
സമയം കഴിഞ്ഞു ......
See more

Thursday, 20 October 2011

"പുഴ ശാന്തമായി കിടന്നു
തിങ്കളിനോട് സ്വകാര്യം പറഞ്ഞു ..
പാല പൂവിന്റെ സുഗന്ധത്തില്‍
ഗന്ധര്‍വന്‍മാര്‍ പ്രണയ ഗീതം പാടി
ഭൂമി പ്രണയിനിയായി .....
എഴുതിയ കവിതകളില്‍ പ്രണയം
പുഞ്ചിരി തീര്‍ത്തു
മിഴികളില്‍ പ്രണയ സാഗരം കാണാന്‍
നിലാവിനെ സ്വപ്നം കണ്ടുറങ്ങി
പ്രഭാത കിരണങ്ങളില്‍ പുഞ്ചിരിക്കുന്ന 
പ്രേയസിക്കായ് പുതിയ കവിതകള്‍ 
സ്വപ്നം കണ്ടു
നിലാവിനൊപ്പം ....
 പുഴയും തിങ്കളും സ്വകാര്യം 
പറഞ്ഞു കൊണ്ടേയിരുന്നു ....

Wednesday, 19 October 2011

 കിളി വാതില്‍ തുറന്നു തന്നെ കിടന്നു ....

പായല്‍ കയറിയ തുളസിത്തറയില്‍
ഇളം കാറ്റിനോട് തുളസി
പ്രണയ സല്ലാപം നടത്തുന്നു
ഇന്നലത്തെ നൊമ്പര മഴയുടെ
അവശിഷ്ട്ടങ്ങളില്‍ കാക്കകള്‍
വിഷപ്പകറ്റുന്നു
നഷ്ട്ട പ്രണയം മൌനങ്ങളുമായി
അകത്തളങ്ങളില്‍ കണ്ണ് നീര്
പങ്കു വെക്കുന്നു
ഒരു പിന്‍ വിളിയുടെ ഇളം തെന്നാലിനായ്‌
ഇന്നും ആ കിളി വാതില്‍ തുറന്നു കിടന്നു ..

Monday, 17 October 2011

"കലി തുള്ളി പെയ്യുന്ന
കര്‍ക്കിടക മഴയോടും പ്രണയം
ചന്നം പിന്നം ചാറുന്ന
ചാറ്റല്‍ മഴയോടും പ്രണയം
പരിഭവം ചൊരിയുന്ന
പകല്‍ മഴയോടും പ്രണയം
രാരീരം പാടിയുറക്കുന്ന
രാത്രി മഴയോടും പ്രണയം
പുതു മഴയില്‍ പ്രണയം
പുതു ഭാവനകള്‍ തേടി പോയെങ്കിലും
എനിക്കിന്നാ മഴകളോട് മാത്രം
പ്രണയം .......
"കലി തുള്ളി പെയ്യുന്ന
കര്‍ക്കിടക മഴയോടും പ്രണയം
ചന്നം പിന്നം ചാറുന്ന
ചാറ്റല്‍ മഴയോടും പ്രണയം
പരിഭവം ചൊരിയുന്ന
പകല്‍ മഴയോടും പ്രണയം
രാരീരം പാടിയുറക്കുന്ന
രാത്രി മഴയോടും പ്രണയം
പുതു മഴയില്‍ പ്രണയം
പുതു ഭാവനകള്‍ തേടി പോയെങ്കിലും
എനിക്കിന്നാ മഴകളോട് മാത്രം
പ്രണയം .......
"കലി തുള്ളി പെയ്യുന്ന
കര്‍ക്കിടക മഴയോടും പ്രണയം
ചന്നം പിന്നം ചാറുന്ന
ചാറ്റല്‍ മഴയോടും പ്രണയം
പരിഭവം ചൊരിയുന്ന
പകല്‍ മഴയോടും പ്രണയം
രാരീരം പാടിയുറക്കുന്ന
രാത്രി മഴയോടും പ്രണയം
പുതു മഴയില്‍ പ്രണയം
പുതു ഭാവനകള്‍ തേടി പോയെങ്കിലും
എനിക്കിന്നാ മഴകളോട് മാത്രം
പ്രണയം .......

Saturday, 15 October 2011

"ഇന്നത്തെ പുലര്‍ക്കാല സ്വപ്നത്തില്‍ ഞാന്‍ കണ്ടത് ഒരു റോസാ പുഷ്പത്തെ...
നൊമ്പരങ്ങള്‍ അടക്കി വാടി നില്‍ക്കുന്ന 
ആ പുഷ്പ്പത്തെ  ഞാന്‍ സ്നേഹ തലോടല്‍ നല്‍കി...
വൈകി വന്ന  വസന്തമായി ഞാന്‍  ആ പുഷ്പത്തെ സ്വാന്തനപെടുത്തി ...
എന്റെ മൊഴികളില്‍,ചിരികളില്‍,
ആ പുഷ്പ്പം ഇതുവരെ കാണാത്ത
ഒരു സ്നേഹ ലോകം കണ്ടു ....
ആ പുഷ്പ്പത്തിന്റെ സുഗന്തത്തില്‍
ഞാനെന്റെ നൊമ്പരങ്ങളെ മറന്നു ...  
ഇന്നാ പുഷ്പ്പം ഞാനെന്ന വസന്തത്തെ
ആഗ്രഹിക്കുന്നുവോ ....?
ഒരു സ്നേഹ തണലായ്‌ ഞാന്‍ എന്നും
ആ പുഷ്പ്പതിനൊപ്പം.....

Friday, 14 October 2011

 ‎"കള കളാരം മുഴക്കി വരുന്ന പുഴയോട്
ഞാന്‍ ചോതിച്ചു നിനക്കുമുണ്ടോ നൊമ്പരം ....?
പുഴ പറഞ്ഞു
ഇതെന്റെ കണ്ണ് നീരാകുന്നു .....

Thursday, 13 October 2011

"ഈ  തണല്‍  എന്നുമുണ്ടാകാന്‍  അവള്‍ ആശിചിരിക്കാം ...കളിയൊഴിഞ്ഞ  കുട്ടി പുരയില്‍  മണ്ണ് ചോറും ,ഇല കറികളും വെച്ച ചിരട്ട  നെഞ്ചോടു അടക്കി അവള്‍  പറഞ്ഞത്  ഞാനോര്‍ക്കുന്നു.. ഇന്നും ..,,നമുക്ക് അച്ഛനും അമ്മയും ആകണം  ശരിക്കും വലുതാകുംബം ,,...അന്ന്  കുന്നു  കയറിപ്പോയ  സൂര്യനൊപ്പം അവളും ഉണ്ടായിരുന്നു  പിന്നെ  എല്ലാ  ദിവസവും  കുന്നിറങ്ങി  വരുന്ന  അവളെയും  നോക്കി ഞാന്‍ ...മൂട് കീറിയ  എന്റെ നിക്കറിന്റെ  കീശയില്‍  അവള്‍ക്കായ്  ഞാന്‍  സൂക്ഷിച്ച  ചാംബക്കയുമായ്‌ .....എന്റെ കറുപ്പും വെളുപ്പും നിറഞ്ഞ  ബാല്യത്തിലേക്ക്  ഒന്ന് തിരിച്ചു പോയിരുന്നെങ്കില്‍ ......
 ‎"പനിനീര്‍ പൂവനം പോലുള്ള നിന്റെ മനസ്സ് വസന്തത്തിനു വേണ്ടി തേങ്ങിയപ്പോള്‍ ഒരു വസന്തമായി ഞാന്‍ നിന്നില്‍ .....താരകങ്ങള്‍ പുഞ്ചിരിക്കുന്ന രാത്രി ആയിരുന്നു ഞാന്‍ നിനക്ക് ...നിലാവ് നിര്‍തമാടുന്ന രാവുകളില്‍ മൌനം തളം കെട്ടി നിന്ന ഇടവേളകളില്‍ ഒരു പാദസരത്തിന്റെ കിലുക്കം പോലുള്ള നിന്റെ മൊഴികളില്‍ ഞാന്‍ സ്വപ്നലോകം തീര്‍ത്തു ....പക്ഷേ ഈ വസന്തത്തെ തനിച്ചാക്കി ഒരു നാള്‍ നീ ഒന്നും പറയാതെ അകന്നു പോയ്‌ ....എങ്കിലും പുഞ്ചിരിക്കുന്ന ഒരു താരകമായി നിന്റെ രാത്രികളില്‍ ഞാന്‍ വരും ......

Wednesday, 12 October 2011

 ‎'അമ്മയുടെ അമ്മിഞ്ഞയുടെ അമൃത് നുകരാന്‍ ഗര്‍ഭ തൊട്ടിലില്‍ സ്വപ്നം കണ്ടുറങ്ങിയ പെണ്‍ ശലഭത്തെ കറുത്ത രക്തമാക്കി ഒഴിക്കി കളഞ്ഞ അച്ഛനമ്മമ്മാര്‍ സന്തോഷിച്ചു ...സ്വര്‍ണ്ണ വിലയുടെ കുതിപ്പില്‍ .....