Pages

Monday 10 June 2013

തനിച്ച്‌
* * * * *

തനിച്ചല്ലായിരുന്നല്ലോ അന്ന്

പെയ്തു തീര്‍ന്ന മഴകളെല്ലാം
ഒന്നിച്ചാണല്ലോ അന്ന്
നനഞ്ഞത്

കാറ്റില്‍ പറന്നുപോയ
കിനാവുകളെല്ലാം
തിരികെവന്നലോ അന്ന്

അന്ന്
രാത്രികളില്‍
വിയര്‍പ്പ്‌ നനച്ച ‍ മാറില്‍
ഒട്ടി കിടക്കുമ്പോള്‍
നേര്‍ത്ത ശബ്ദത്തില്‍
ഒഴുകി വന്ന ഗസലുകള്‍ക്ക്
പ്രണയാര്‍ദ്രമായ ‍ താളമുണ്ടായിരുന്നു

വെയിലിനെ തടുത്ത കുടയ്ക്ക്-
കീഴില്‍ നാല് മിഴികള് അന്ന് ‍
അടക്കം പറഞ്ഞത്
വസന്തം പൊഴിയുന്ന ഒരു
പുലരിയെ കുറിച്ചായിരുന്നു

ഇന്ന്
പകല്ക്കിനാവില്‍
ഉടഞ്ഞുപോയ സ്ഫടികമാം
പ്രണയം പോല്‍
തനിച്ചാണല്ലോ നീയും ഞാനും

ഏകാന്തതയുടെ
 ജാലാകവാതില്‍ തുറന്ന്
മഴ വന്നുണര്‍ത്തി നോവിക്കുന്നു 
ഒടുവിലത്തെ ചുംബനത്തിന്‍റെ
ശേഷിപ്പിനെ ....

തനിച്ചാണിന്ന്



 

No comments:

Post a Comment