Pages

Saturday, 16 June 2012

ഹൃദയത്തില്‍ തറച്ച ശരം
നീ അടര്‍ത്തിയെടുത്തപ്പോള്‍
എന്‍റെ വേദനകള്‍ക്കുമപ്പുറം
നീ കാണാതെപോയത് ഒരു
പകലിന്‍ തീക്ഷ്ണതയില്‍
ചിറകരിഞ്ഞ സ്വപ്നങ്ങളുടെ
കാവല്‍ക്കാരന്റെ കദനങ്ങള്‍
പേറിയ മനസ്സിന്റെ നൊമ്പരങ്ങളെ ..

മറന്നോ നീ .?.
ഒരു കുഞ്ഞരുവിയുടെ
കള കളാരവംപോലെ
നിന്‍ കാതില്‍ ഞാന്‍ മന്ത്രിച്ച
പ്രണയ ഗീതങ്ങളെ ..

ഒരു കുഞ്ഞു തെന്നാലായി
നിന്നെ തഴുകിയ നനുത്ത
പ്രണയത്തിന്‍ മാന്ത്രിക സപര്‍ശത്തെ

പൊഴിഞ്ഞു വീണ അശ്രുബിന്ദുക്കളെ
അടക്കം ചെയ്ത  എന്‍ മാറിലെ
പ്രണയ സ്പന്ദനങ്ങളെ.

അറിയുക നീ ..
 ഈ ഹൃദയം ഒരിക്കല്‍
മുറിവുകള്‍ ഉണങ്ങി തിരിച്ചുവരും
അന്ന് വെള്ള ചിറകുകള്‍ വിരിച്ചു
മാനത്തെ മാലാഖമാര്‍  എനിക്ക്
സ്തുതിപാടുന്നതു  നിനക്ക്
ഞാന്‍ എഴുതിയ പ്രണയ ഗീതങ്ങളാകും

മുറിവേറ്റ ഹൃദയത്തെ
മടക്കി തരൂ .......







Thursday, 14 June 2012

സൂര്യനില്ലാത്ത നാട്ടിലേക്കുള്ള
യാത്ര തുടങ്ങാന്‍ ഒരുങ്ങവെ
വിചാരണയില്ലാതെ  തടവറയില്‍
ഇരുള്‍ മൂടിക്കിടന്ന  'മനസ്സാക്ഷിയെ '
മെല്ലെയുണര്ത്തി  വിചാരണക്ക്
വിധേയമാക്കി ...


പിന്നിട്ട വഴികളില്‍
അപരാധങ്ങള്‍ക്ക്
മൂകസാക്ഷിയായി നിന്ന
മനസാക്ഷിക്കിന്നു മോചനം


അമ്മ  കണ്ണുനീരില്‍ 
നിന്നെ ശപിക്കാതെ
ശരണം പ്രാപിച്ചത്
മരണത്തില്‍ ...

കൈപിടിച്ചു നടത്തിയ
അച്ഛന്റെ ഓമന മുഖത്ത്
നിന്റെ കൈപതിഞ്ഞപ്പോള്‍
കണ്ണുനീരു വറ്റിയ മുഖം കണ്ടു
കാലം  കരഞ്ഞുപോയി ..

കൂടെ പിറന്നുപോയതിന്റെ
അപരാധത്താല്‍ യവ്വനം കഴിഞ്ഞ
പെങ്ങളുടെ  കന്യകാത്വം
വഴിപോക്കന്‍  കവര്‍ന്നെടുത്തപ്പോള്‍
മീന്‍ കൊത്തിയ ശരീരമായി  ചിതയില്‍
ഒടുങ്ങി ....

കരയാന്‍  അവക്കാശമില്ല
കണ്ണുനീരുപോലും
കതകടച്ചു വിധികാത്തിരിക്കുന്നു

പ്രകാശങ്ങളില്ലാത്ത ഗോപുരത്തിന്റെ
കവാടം മുന്നില്‍ തുറക്കപ്പെടുന്നു

ഒരു നെടുവീര്‍പ്പില്‍  വിധിപൂര്ത്തിയാക്കി










Wednesday, 13 June 2012

ആത്മഹത്യക്ക് മുന്‍പ്
ആത്മ നൊമ്പരം കുറിക്കാന്‍
പേപ്പറില്‍ പേന ചലിപ്പിച്ചു

എനിക്ക് മരിക്കണം
ഉത്തരവാദിത്വം ആര്‍ക്കുമില്ല

ഉത്തരത്തില്‍ ആദ്യം
കയറിനെ കഴുത്തു ഞെരിച്ചു കൊന്നു

പേപ്പറും പേനയും
തങ്ങളുടെ വിധിയെ ശപിച്ചു
മരണത്തിനു സാക്ഷിനിന്നു

ചത്ത കയറിന്റെ പ്രേതം
കഴുത്തില്‍  പിടി മുറുക്കി

ഒടുവില്‍ ഉടുമുണ്ടിന്റെ
ബലം പോയ നേരം  കയറിനൊപ്പം
ആടിക്കളിക്കാന്‍ മറ്റൊരു പ്രേതവും ..

ചത്തവന്റെ കയ്യൊപ്പ് വാങ്ങിയ
പേപ്പര്‍ റിമാന്‍ഡിലുമായി

Tuesday, 12 June 2012

മരുഭൂമിക്കു പറയാനുള്ളത്
---------------------------------------------

മണല്കൂട്ടി ഞാന്‍  പ്രാര്‍ത്ഥിച്ചു
ഒരു കാറ്റുപോലും വരരുതേയെന്നു...?

നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍
കണക്കുകൂട്ടലുകള്‍ ,
അതിജീവനം ,,പ്രതീക്ഷകള്‍
അതില്‍  ഉറങ്ങിയിരുന്നു .

പകല്‍ എനിക്ക് ഭയമാണ്
പറയാതെ വരുന്ന  കാറ്റുകള്‍ക്ക്
എന്നോട് ശത്രുതയാണ്

രാത്രി എനിക്ക് ഭയമില്ല
അകലെ എനിക്ക് വെളിച്ചമിട്ടു
ചില നക്ഷത്രങ്ങള്‍ ഉദയം ചെയ്തിരിക്കുന്നു

ഇനിയെത്രനാള്‍ ഈ സ്വപ്നങ്ങള്‍ക്ക്
കൂട്ടിരിക്കണം..?

കാറ്റേ   അരുത്
 ഈ മണല്‍ കുന്നു
എന്റെ  തുടിപ്പാണ്
ഈ തുടിപ്പില്‍ ഒരു പച്ചപ്പ്
തേടുന്നു  എന്‍റെ പിന്‍തലമുറ .

കാറ്റിന്‍ അട്ടഹാസം
മരുഭൂമിയുടെ നോവറിയാതെ പോയി ..















Sunday, 10 June 2012

ഇന്നും നിലാവുണ്ട്

പകല്‍ വിടപറയുമ്പോള്‍
ഉടുത്തൊരുങ്ങി നിലാവിനെ
കാത്തിരുന്ന ഭൂമിക്കൊപ്പം
ഞാനുമുണ്ട് ...

അന്ന് മേഘ വാതില്‍ തുറന്നു
പുറത്തുവന്നപ്പോള്‍
നിന്നെപ്പോലെ സുന്ദരിയെന്ന്
ഞാന്‍ പറഞ്ഞത് നിലാവ്
കേട്ടിരുന്നതുകൊണ്ടാകാം
ഇന്നും എന്നെ കാത്തുനില്‍ക്കുന്നത്

നിലാവും ഞാനും
ഇന്ന് കഥകള്‍ പറയുന്നു
ഒരിക്കല്‍ ഞങ്ങളെ പ്രണയിച്ച
ഹൃദയങ്ങളുടെ കഥകള്‍ ..

മാനത്ത് വിതറിക്കിടക്കും
താരകങ്ങള്‍ പ്രണയത്തിന്‍
കഥകള്‍  പറയുമ്പോള്‍
നിലാവ് എന്നെ പ്പോലെ കാത്തിരുന്നു
ആമ്പലിന്റെ പരിഭവം മാറുന്നതും നോക്കി ..

നിലാവ് വാതിലടച്ച
നിശയിലാണ് നീ അടര്‍ന്നു പോയത് ..

ഒരിക്കല്‍ നിന്റെ മിഴികളില്‍
ഞാന്‍ ഒളിച്ചിരുന്നു
നിന്റെ ചുണ്ടുകളില്‍
ഞാന്‍ അര്‍പ്പിച്ച ചുംബനങ്ങള്‍
ഒരു ശേഷിപ്പായി ഇന്നും അധരങ്ങളില്‍
അറിയാത്ത അടയാളമായി നിനക്കു കാണാം

ജലാശയത്തില്‍ ഒളിച്ച ആമ്പല്‍
ഒരിക്കല്‍ പൊന്തിവരും നിലാവിന്‍റെ
മാറില്‍ തലചായിച്ചുറങ്ങാന്‍ ....

അന്നും  ഞാന്‍ എകാനാകും ..

Saturday, 9 June 2012

താടി
------------

എന്നോട് ചോദിക്കരുത്
ചോദ്യങ്ങള്‍ ഉത്തരങ്ങളാകും
എനിക്ക് താടി വളര്‍ന്നു ...

ധര്‍മ്മം വഴികളില്‍
വേട്ടയാടപ്പെടുമ്പോഴും
താടി  ധര്‍മ്മം പ്രസംഗിച്ചു.

അമ്മ  അഭയം എന്ന
തടവറയുടെ അഴികളില്‍ക്കൂടി
അസ്തമയ സൂര്യന്‍റെ
ചുവപ്പിനെ ഭയക്കുന്നു .

ഫ്ലാറ്റില്‍ രണ്ടുമുറിയില്‍
താടി  ലോകം കാണുന്നു ..

ഇരുട്ട് വെളിച്ചമാകുന്ന
ദിനത്തില്‍ മകള്‍ 'കര്‍ത്താവി 'നാല്‍
ഉദരം ചുമക്കുന്നു ...

താടി  കണ്ണാടിയില്‍ നോക്കി
പ്രതിക്ഷേധിക്കുന്നു
ഒപ്പം  വളര്‍ച്ചയും നോക്കുന്നു ..


താടികള്‍ ധര്‍മ്മം പറയുമെന്ന്
താടിവെച്ച ദൈവങ്ങള്‍
പറഞ്ഞിരുന്നുവത്രേ ....

എനിക്ക് താടി വളര്‍ന്നു ..
-------------------------------------






നിദ്ര
------------

നിദ്ര ഒരു സുന്ദരിയാണ്
വശീകരണമുള്ള വേശ്യ !!

മടിയില്‍ കരുതും
കൂലിയുമായി അവളെ
ഭോഗിക്കാന്‍ ഊഴം കാത്തു നിന്നു

വേഴ്ച്ചയുടെ പൂര്‍ണ്ണത
എന്നും അന്യമാകുന്നു ..

ഭോഗിക്കാന്‍ കിട്ടാതെ
മടങ്ങലാണ് ഇപ്പോള്‍
എന്നെ അസ്വസ്ഥനക്കുന്നത്

ഇന്നലെ എന്‍ ഊഴമടുത്തപ്പോള്‍
പരിഭവം പറഞ്ഞു അവള്‍
വാതിലടച്ചു

ഒരിക്കല്‍ ഞാന്‍ വാതിലടക്കും
അന്ന് എന്നെ ഭോഗിക്കാന്‍
നിദ്ര ഊഴം കാത്തുനില്‍ക്കും ..!!

നിദ്ര
---------