Pages

Saturday, 31 March 2012

മനസാക്ഷി മരണപ്പത്രം
തയ്യാറാക്കുന്നതിന് മുന്‍പ്
എന്നോട് ചോദിച്ചത് ..

നീ കാടപ്പടുകള്‍ക്ക്
കാപട്യത്തിന്‍ മുഖമൂടിയില്‍
നന്ദി വാക്കുകള്‍ പറഞ്ഞോ ?
അതോ  ഹൃദയത്തിന്‍ വേദനകളിലും
ദുഃഖ ത്തിന്‍ നിഴലുകള്‍ ഒളിപ്പിച്ച
മുഖത്തിന്‍ പുഞ്ചിരിയില്‍
സ്നേഹമഴ ചൊരിഞ്ഞോ?

കദനം ഒളിപ്പിച്ചു
ചിരിക്കാന്‍ പറഞ്ഞതാര് ?
കാരുണ്യത്തിന്റെ
ചരിത്രങ്ങളുറങ്ങുന്ന
ഗര്‍ഭ പാത്രമോ?
അതോ പകല്ച്ചൂടില്‍
രക്തം വിയര്‍പ്പായി ഒഴുകി
രാത്രിയില്‍ നക്ഷത്രങ്ങളുടെ
കഥകള്‍ പറഞ്ഞ പിതാവിന്‍
നെടുവീര്‍പ്പോ ..?

പിന്നിട്ട വഴികളില്‍
സൌഹൃദത്തിന്‍ മാനസ്സങ്ങള്
നിനക്കുപാടിയ സ്നേഹഗീതങ്ങള്‍ക്ക്
തിരികെനീകൊടുത്തത് നിന്റെ
നിന്റെ ഹൃദയമായിരുന്നു
എന്തിന്?

മറുപടിയില്‍ മരണപത്രംകീറി
മനസാക്ഷി ഉറക്കെച്ചിരിച്ചു പറഞ്ഞു
എനിക്ക് മരണമില്ല ...








Wednesday, 28 March 2012

ഉമ്മയ്ക്കുവേണ്ടി .....

ഗര്‍ഭ തൊട്ടിലില്‍ ഉറങ്ങിയ
ജീവന്റെ തുടിപ്പില്‍
പ്രതീക്ഷകളുടെ ലോകം
സ്വപ്നം കണ്ട മാതൃ
ഹൃദയത്തിന്‍ മുന്നില്‍
എന്ത് ഞാന്‍ സമര്‍പ്പിക്കണം ...?

വേദനകള്‍ക്ക്
താരാട്ടുപാട്ടിന്റെ
ഈരടികള്‍ തന്ന്
കാലം
സമാനിച്ച കദനങ്ങളില്‍
കാലിടറാതെ മാറിന്‍
മെത്തയില്‍ തലോടിയുറക്കിയ
തായ് മനത്തിന്‍ മുന്നില്‍
എന്തു ഞാന്‍ സമര്‍പ്പിക്കണം .?

വേദനകളുടെ ഓര്‍മ്മകള്‍ തന്നു
വേദനയില്ലാത്ത ലോകത്തിലേക്ക്
വാതിലടച്ച ഉപ്പയുടെ ഓര്‍മകളില്‍
വേദനകള്‍ ഒളിപ്പിച്ചു
വിരിയാന്‍ തുടങ്ങും
കണ്ണുകളില്‍ സ്വപ്നങ്ങള്‍
കണ്ടുറങ്ങിയ അമ്മയെന്ന
ദൈവത്തിനു മുന്നില്‍
എന്തു ഞാന്‍ കാണിക്കയായ്
വെക്കണം ....?






Sunday, 25 March 2012

മകരമഞ്ഞിന്‍ തുള്ളിയില്‍
പൊന്‍ കിരണമിട്ട പ്രഭാതം
ഈറന്‍ നനവോടെ
നടന്നകലുന്ന നഗ്ന പാദം
ഓടക്കുഴല്‍ ഊതും
കണ്ണന്റെ മുന്നില്‍
മിഴികള്‍ അടച്ചു നിന്നപ്പോള്‍

ഇന്നലെ നിശയുടെ
മുഖം കീറി പുറത്തുവന്ന
തിങ്കളിന് പുഞ്ചിരിപോലെ ..

മിഴികള്‍ മെല്ലെ
തുറന്നപ്പോള്‍
മൌനങ്ങളെ ഉറക്കിക്കിടത്തിയ
മിഴികളിന്‍ സഞ്ചാരം
അരയാലിന്‍ ചുവട്ടില്‍
തുറന്നിട്ട ഹൃദയത്തിന്‍
കവാടത്തിലേക്ക് ....

ഒരു മറുപടിക്കായ്
ഒരു പുഞ്ചിരിക്കായ്‌
ഈ കാത്തിരുപ്പ് ...

ആ മിഴികളില്‍
എന്റെ ഹൃദയം ഉറങ്ങും
എന്‍ അധരം കഥകള്‍
പറയുന്നത് നിലാവ്
അസൂയയോടെ നോക്കും
അന്ന് താരകങ്ങള്‍
നാണത്താല്‍ മുഖം പൊത്തിച്ചിരിക്കും

ഒരു മറുപടിക്കായ്
ഒരു പുഞ്ചിരിക്കായ്‌
ഈ കാത്തിരിപ്പ് ...














Friday, 23 March 2012

ഉണര്ത്തരുത്

കൊലവിളിനടത്തും
കൊള്ളപ്പലിശ തമ്പുരാന്‍റെ
താക്കീതിന് അവധി എണ്ണിത്തീര്‍ന്നപ്പോള്‍

പലകപ്പെട്ടിയില്‍
പഴന്തുണിയില്‍
പൊതിഞ്ഞ ആധാരത്തിനു
ഇരുമ്പ് അലമാര
അവകാശം ചോദിച്ചു
കത്തയച്ചപ്പോള്‍ ....

സൌരഭ്യം നഷ്ടപ്പെട്ട
പൂവുകളുടെ വാടിയ
ഗന്ധം അകത്തളങ്ങളില്‍
നഷ്ട സ്വപ്‌നങ്ങള്‍ കാണാന്‍
തുടങ്ങിയപ്പോള്‍
ഉറങ്ങി

കടംകൊണ്ട് വാങ്ങിയ
അത്താഴപ്പൊതിയുടെ
ശേഷിപ്പ് കഴിച്ച വളര്‍ത്തു
നായയും ഉറങ്ങി

ശാശ്വത ഉറക്കത്തിന്‍റെ
അനന്തതയിലേക്ക് ...

ഉണര്‍ത്തരുത്....













Wednesday, 21 March 2012

വികാരിയച്ചന്റെ കൈ പിടിച്ചു ഉണ്ണി അനാഥാലയത്തിന്റെ അകത്തളത്തിലേക്ക് കയറി ,അപ്പോഴാണ്‌ ഉണ്ണി ശ്രദ്ധിച്ചത് ,ദുഃഖങ്ങള്‍ നിഴലിച്ചു നില്‍ക്കുന്ന ബാല്യങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളുമായി തന്റെ ചുറ്റും നില്‍ക്കുന്ന കുട്ടികളെ . ' ഇനിമുതല്‍ നിന്‍റെ കളിക്കൂട്ടുകാര്‍ ഇവരൊക്കെയാണ് ' ഉണ്ണിയെ മാറോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് വികാരിയച്ചന്‍ പറഞ്ഞു .

നക്ഷത്രങ്ങള്‍ പുഞ്ചിരിയുമായി വന്നു ,നിലാവിന്‍ ഭംഗിയില്‍ ഋതുമതിയായ ഭൂമി .
ഉറക്കം പരിഭവിച്ചു നിന്ന ആ രാത്രിയില്‍ ജാലക വാതിലില്‍ക്കൂടി  ഉണ്ണി വിദൂരതയിലേക്ക് നോക്കി നിന്നു ,
രജിസ്റ്റര്‍ബുക്കില്‍ പേര് ചേര്‍ത്തി ഒപ്പിടുമ്പോള്‍ അച്ഛന്‍റെ കൈ വിറച്ചിരുന്നു ,ഉണ്ണിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല .അച്ഛന്‍ ഉണ്ണിയേയുംകൂട്ടി  പുറത്തിറങ്ങി ,അടഞ്ഞുകിടക്കുന്ന പള്ളിയുടെ പുറത്തെ വാതിലിലെ പടിയില്‍ ഉണ്ണിയെ ഇരുത്തി  ഒപ്പം അച്ഛനും , ഒരു ചെറിയ മൌനം സമ്മാനിച്ച ഇടവേളയ്ക്കു ശേഷം അച്ഛന്‍ പറഞ്ഞു തുടങ്ങി

' ഉണ്ണിക്കുട്ടാ ... ഒരു വിസ്മയത്തോടെ അച്ഛന്‍റെ മുഖത്തേക്ക് ഉണ്ണി നോക്കി ,     ഉണ്ണിക്കുട്ടന്‍ ?    ആദ്യമായിട്ടാണ് അച്ഛന്‍ ഉണ്ണികുട്ടാ എന്ന് വിളിക്കുന്നത്. അമ്മയുടെ മടിത്തട്ടില്‍ ആകാശം നോക്കി പുഞ്ചിരിച്ച കുരുന്നു ചുണ്ടില്‍ ഉമ്മവെച്ചുകൊണ്ട് 'എന്റെ ഉണ്ണിക്കുട്ടാ എന്ന് അച്ഛന്‍ വിളിച്ചിട്ടുണ്ടാകും..?
"ഇനി നിന്‍റെ ജീവിതം ഇവിടെയാണ്‌ ,എന്തിനാണ് അച്ഛന്‍ അനാഥാലയത്തിലാക്കിയതെന്നു ഇപ്പോള്‍ നിനക്ക് മനസ്സിലാകില്ല ,തിരിച്ചറിവിന്റെ പ്രായം വരുമ്പോള്‍ ഒരു പക്ഷേ ... വാക്കുകള്‍ പുറത്തേക്കു വരാതെ അച്ഛന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നപോലെ , അച്ഛന്‍ കരയുകയാണോ ?  അല്ല  .കണ്ണുകള്‍ ചുവന്നിരിക്കുന്നു , ' അച്ഛന് സമയംകിട്ടുമ്പോള്‍ വരാം ,പഠിക്കണം .വല്യളാകണം. എണ്ണ തേക്കാത്ത ഉണ്ണിയുടെ തലമുടിയില്‍ക്കൂടി അച്ഛന്‍റെ കൈവിരലുകളോടി. നീലം മുക്കിയതിന്റെ പാടുകള്‍ തെളിഞ്ഞു നില്‍ക്കുന്ന വെള്ള ളോഹ ധരിച്ച .പുഞ്ചിരിക്കുന്ന മുഖവുമായി  കറുത്ത് മെലിഞ്ഞ ഒരു മധ്യവയസ്കന്‍ അവരുടെ ഇടയിലേക്ക് വന്നു , പെടുന്നനെ ഉണ്ണിയുടെ അച്ഛന്‍ എഴുനേറ്റു  ' നമസ്ക്കാരമച്ചോ.....ഉണ്ണിയും എഴുനേറ്റു . ' ഇവനാണ് എന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ . അച്ഛനെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പോവുകയാണ് , എന്റെ സാഹചര്യം അച്ഛനറിയമല്ലോ .?  സമയംപോലെ ഞാന്‍ വന്നു വിവരങ്ങള്‍ അറിയാം .ഉണ്ണിയുടെ കൈപിടിച്ചു  വികാരിയുടെ കൈലേക്ക് ഏല്‍പ്പിച്ചു കൊണ്ട് ഉണ്ണിയുടെ അച്ഛന്‍ യാത്ര ചോദിച്ചു ,   'ഉണ്ണി .അച്ഛന്‍ വരാട്ടോ ,പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ..?;  ഉണ്ണി ശിരസനക്കി മറുപടികൊടുത്തു . നടന്ന അകലുന്ന അച്ഛനെ നോക്കി ഉണ്ണി നിന്നു. വളവു തിരിഞ്ഞു അച്ഛന്‍ മറഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്‍ മണ്ണില്‍ വീണു ചിതറി ,  

Friday, 16 March 2012

നിലാവുള്ള നിശയില്‍
ഹൃദയം തുറന്നു നോക്കി
ആദ്യം കണ്ടത് അച്ഛന്റെ
ഓര്‍മ്മകള്‍ അടക്കം ചെയ്ത
സ്വര്‍ണ്ണപ്പെട്ടി..
മുലപ്പാലിന്റെ മാധുര്യം
തന്ന അമ്മയുടെ സ്നേഹമൊഴുകുന്ന
പുഴ പിന്നെക്കണ്ടു..
പുഴയുടെ സൗന്ദര്യംകണ്ടുകണ്ട്
കൂടെപ്പിറപ്പുകളെയും.

ചങ്ങാതികളുടെ ചന്തങ്ങളും
ചതികളുടെ ചങ്ങലകളും
ബന്ധങ്ങളുടെ ബന്ധനങ്ങളും
കടപ്പാടിന്റെ സ്മരണകളും
കാപട്യത്തിന്റെ മുഖമൂടികളും
പൊട്ടിച്ചിരികള്‍ തന്ന മൌനങ്ങളും
ഏകാന്തതയുടെ നിമിഷങ്ങളിലെ
തേങ്ങലുകളും കണ്ടുകഴിഞ്ഞു
വാതിലടക്കും ന്നേരം
ഒരു പിന്‍വിളി.

ഒരുകോണില്‍
എഴുതിത്തീര്‍ക്കാത്ത
കഥകളില്‍ ,കവിതകളില്‍
കരിമഷി പടര്‍ന്ന മിഴികളെ
പ്രണയിച്ച കാമുകന്റെ
കദനങ്ങള്‍ അടക്കം ചെയ്ത
കല്ലറക്കുള്ളില്‍ നിന്നും ...

വിളിക്കുത്തരം നല്‍കാന്‍
കരിമഷി പടര്‍ന്ന
മിഴികളെ മറക്കും നിമിഷം
വരാന്‍ പേരുകള്‍ കൊത്തിയ
കല്ലറ വരുന്നതുവരെ കാത്തിരിക്കു ..

ഹൃദയ കവാടം അടച്ചു
മറ്റൊരു നിലാവിന്‍
നിശയില്‍ വീണ്ടും
തുറക്കുന്നതുവരെ ....