Pages

Wednesday, 16 May 2012

സ്മൃതികള്‍ മൃതിയടയുംമുന്നെ
മൃതിയടഞ്ഞ പ്രണയിനിയുടെ
ശവകൂടീരത്തില്‍ എഴുതി വെക്കും
കവിതകള്‍ ഒരു വസന്തകാലത്തിന്‍റെ
അനുസ്മരണമായി ..

സഖി ...
നിന്‍റെ പ്രണയം അന്നെന്നില്‍
വിടര്‍ന്നത് മുന്‍ജന്മ സുകൃതമെന്നു
സാഗരവും സന്ധ്യകളും
സൊറപറയുന്നത് കണ്ട നിമിഷങ്ങളില്‍
പ്രണയ സാഗരങ്ങളുടെ സംഗമങ്ങളായി
എന്‍ നെഞ്ചകം ..

പിന്നെ വന്ന പകലുകള്‍
പ്രണയ കഥകള്‍ കേട്ടുറങ്ങും
നേരം ഉണരാന്‍ കൊതിച്ച
നിലാവിനും താരകങ്ങള്‍ക്കും
കണികണ്ടുണരാനായി നമ്മുടെ
നമ്മുടെ നിത്യ പ്രണയം ..

വഴിതെറ്റി വന്ന മരണം
മൌനമായി കിടന്ന
നിന്‍ മേനിയെ ഹൃദയം എന്നില്‍
തന്നിട്ട് ഈ കുടീരത്തില്‍ അടക്കം ചെയ്തു
 മറ്റൊരു മരണം
വഴിതെറ്റി വരാന്‍ കാത്തിരുപ്പ്
അനന്തമായപ്പോള്‍ എന്‍ സ്മൃതികളെ
ഈ കല്ലറക്കുമുന്നില്‍ സമര്പ്പിച്ചു
യാത്രയാവുകയാണ്

ഇനിയെന്റെ യാത്ര
സ്മൃതികളില്ലാതെയാണ്

നീ പുനര്‍ജ്ജനിക്കണം
മരണത്തെ തടയാന്‍
പാറാവുകാരുള്ള ദേശത്ത്
പറവയായി വന്നു നീ
 എന്നെ കൊണ്ടുപോകുംവരെ
സ്മൃതികളില്ലാതെയാണ്
എന്‍റെയാത്ര .........











Tuesday, 15 May 2012

കുമ്പസാരം
----------------------
ഇരുട്ടില്‍ ഇരയുടെ
ഉദരത്തില്‍ കത്തി
കുത്തിയിറക്കുംന്നേരം
കാതുകളിലേക്ക് ഇരമ്പിയെത്തിയ
നിലവിളി മറക്കാന്‍
ചുവപ്പു വെളിച്ചം തന്ന
മുറിക്കുള്ളിലെ മദ്യകുപ്പിക്കു മുന്നില്‍
കുമ്പസാരം  നടത്തി ..

 

Monday, 14 May 2012


അസ്തമയത്തിനു മുന്നേ
സൂര്യന്‍എന്തേ തിരിഞ്ഞു നോക്കിയത് ?

തിരകള്‍ സാഗരത്തിനോട് എന്തേ
സ്വകാര്യം പറഞ്ഞത്

മുഖം പൊത്തിച്ചിരിച്ച
താരകങ്ങള്‍ എന്തെ നാണിച്ചു നിന്നത് ?

മേഘക്കീറിന്‍ വിടവിലൂടെ
എന്തേ നിലാവ് എത്തി നോക്കിയത് ?

കുണുങ്ങി വരും കാറ്റിനെന്തേ
നാണം ?

നാണം മിഴികളില്‍ ഒളിപ്പിക്കുന്നേരം
അധരങ്ങള്‍ തമ്മില്‍
അന്തമായ പ്രണയത്തിന്‍ കഥകള്‍
പറഞ്ഞത് കണ്ടതു കൊണ്ടോ ?








Sunday, 13 May 2012

"പേനകൊണ്ടെഴുതാന്‍
പഠിപ്പിച്ച ദൈവത്തിന്റെ
നാമത്തില്‍ നീ വായിക്കു "
എന്ന വിശുദ്ധ വചനം സാക്ഷി
അക്ഷരങ്ങളെ അന്തരങ്ങളിലേക്ക്
ആവാഹിക്കാന്‍  അമ്മ
ആദ്യം കൈപിടിച്ചിരുത്തിയ
ആക്ഷര മുറ്റത്തെ സ്മൃതി പഥങ്ങളിലേക്ക്
അടുപ്പിക്കുമ്പോള്‍ ഓടിവരുന്നത്
അക്ഷരങ്ങളെ ഹൃദയവുമായി
അടുപ്പിച്ച അധ്യാപനങ്ങള്‍
സ്നേഹത്തിന്‍ പൂക്കള്‍
വിടര്‍ന്ന പാഠശാലകള്‍
പീലികള്‍ പെറ്റുപെരുകിയ
പുസ്തകങ്ങള്‍
പുതു പുസ്തകങ്ങളുടെ പരിമളം

ആഴമുള്ള ബന്ധങ്ങളിക്ക്
നിറഭേദങ്ങളില്ലാതെ
മാനസ്സങ്ങളെ ബന്ധിപ്പിക്കുന്നു
അക്ഷരങ്ങള്‍ ..


Saturday, 12 May 2012


യേശു ദേവന്റെ പത്തുകല്‍പ്പനകല്‍
പ്രജകള്‍ക്കായി പഠിപ്പിക്കാന്‍ രാജാവ്
മനപ്പാഠം പഠിക്കാന്‍ തുടങ്ങിയട്ടു
വര്‍ഷങ്ങളായെന്നു മന്തികള്‍ .

ഇരിപ്പിടങ്ങള്‍ങ്ങള്‍ പോലും
വെഭിചരിച്ചു  രാജ്യത്തിനുമപ്പുറം
കൊട്ടാരങ്ങള്‍ തീര്‍ത്തു
പ്രജകളെ മറന്നെന്നു
ഉപമാന്ത്രിമാര്‍ ...


നഷ്ടപ്പെട്ട സിംഹാസനം
തിരികെപ്പിടിക്കാന്‍
ഇന്നലകളുടെ പ്രതാപികള്‍‍
തെരുവ് യുദ്ധം നടത്തുമ്പോള്‍
ബോധമുള്ള പ്രജകള്‍
കാലത്തെ പ്പഴിച്ചു
ഒഴുക്കിനൊപ്പം നീന്തുന്നു



ഒന്നുമറിയാത്തവര്‍
 പട്ടണത്തിലെ തരുണികള്‍
തുണിയുരിയുന്നത് കാണാന്‍
ചാനലിന് മുന്നില്‍ ശ്വാസമടക്കി
കാത്തിരിക്കുന്നു

പ്രതാപ കാലങ്ങളെ
അയവിറക്കി തെരുവ്
വേശികള്‍ മുല്ലപ്പൂ ചൂടന്‍
കാശില്ലാതെ ചാനലുകളെ
ശപിക്കുന്നു ..


Friday, 11 May 2012

സിതാരയിലേക്ക് ഒരു യാത്ര ...

"കോഴിക്കോട്ടെകാണ് ഞങ്ങളുടെ യാത്ര .

രണ്ടായിരത്തി പതിനൊന്നു മെയ് ഇരുപത്തിരണ്ടു  ഞായറാഴ്ച വൈകിട്ട് മൂന്നു മുപ്പത്തിനൊള്ള ജനഷധാബ്ധി എക്സ്പ്രസ്സില്‍ ഞാനും സുഹൃത്ത്‌ ബനീഷും കായംകുളത്തുനിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു , അവിടെ നടക്കവിലാണ് "സിതാരാ ' എന്ന വീട് . അവിടെയാണ്  എം ടി വാസുദേവന്‍ നായര്‍ എന്ന ' കര്‍ണ്ണന്‍ ' ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നതു  . ആ മഹാനെ കാണാനയാണ് ഞങ്ങളുടെ യാത്ര ...

തലേ ദിവസം എടുത്ത തീരുമാനമാണ് എം ടി യെ കാണണമെന്ന് ,സുഹൃത്ത്‌ ബനീഷിനോട് കാര്യം പറഞ്ഞപ്പോള്‍  " നടക്കുന്ന കാര്യം വല്ലതും പറയു മാഷേ ' എന്ന് പറഞ്ഞു ഒരു പരിഹാസ ചൊവയില്‍ എന്നെ നിരുത്സാഹപ്പെടുത്തി.  ' അതവാ നമ്മള്‍ ശ്രമിച്ചാല്‍ എങ്ങിനെ കാണും " തിരക്ക് പിടിച്ച ജീവിതത്തില്‍ കഴിയുന്ന വെക്തിയല്ലേ അദ്ദേഹം ?'   ഇങ്ങിനെ ഓരോ വാക്കുകള്‍ പറഞ്ഞു ബനീഷു എന്നെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരുപ്പിച്ചുകൊണ്ടിരുന്നു ,   പക്ഷേ  എന്റെ മനസ്സ്  അങ്ങ് സിതാരയിലേക്ക് അടുക്കുന്നതുപോലെ . കാണണം .ആഗ്രഹം  പൊന്തിവന്നു കൊണ്ടിരുന്നു ...

പെട്ടന്നാണ്  കോട്ടയം ഡി സി ബുക്സ് മനസിലേക്ക് ഓടിവന്നത് . നമ്പര്‍ കണ്ടെത്തി  ഡി സിയിലേക്ക് വിളിച്ചു . എം ഡി സാറിന്റെ നമ്പര് അവശ്യപ്പെട്ടു .
നമ്പര്‍ കിട്ടിയപ്പോള്‍ സന്തോഷം ഒരു മഴയായി മനസ്സിലേക്ക് പെയ്തിറങ്ങി .

നിശബ്ദത തളംകെട്ടി നിന്ന സമയം . ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു ,ബല്ലടിക്കുന്നുണ്ട് . ഹൃദയ മിടുപ്പ് ഒരു തായമ്പകയെ ഓര്‍മ്മപ്പെടുത്തി .
മറുഭാഗത്ത്‌  റിസീവര്‍ എടുത്തുകൊണ്ട്  ഒരു സ്ത്രീ ശബ്ദം  " ആരാ ..?  എം ടി സാറിന്റെ വീടല്ലേ ?  അതെ '  സാര്‍ സ്ഥലതുണ്ടോ . ?  ഉണ്ടല്ലോ '  എവിടുന്നാ വിളികുന്നെ ?  'കായംകുളത്തു നിന്നാണ് '   ഹോള്‍ഡ്‌ ചെയ്യുട്ടോ . കൊടുക്കാം .  ഹൃദയമിടിപ്പ് കൂടിവരുന്നു .    ' ഹലോ   '  സാറിന്റെ ശബ്ദം  , എന്ത് പറയണമെന്ന് അറിയാതെ  ഒരു നിമിഷം പകച്ചു നിന്നു ..ദൈര്യം സംഭരിച്ചുകൊണ്ട് സംഭാഷണം തുടങ്ങി ,  '  സാറിന്റെ പുസ്തകങ്ങള്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍ . അങ്ങയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട് ,നാളെ വീട്ടില്‍ ഉണ്ടാകുമോ ..?  സൌമ്യമായ ഭാഷയില്‍  സാറിന്റെ  മറുപടി . 'തിങ്കളാഴ്ചയുണ്ടാകും .അന്ന് വന്നോളു .'  സന്തോഷത്തിന്റെ   പെരുമഴ പെയ്യുകയായിരുന്നു അപ്പോള്‍ മനസ്സില്‍ ...


'ഓടി മറയുന്ന പച്ചപ്പിലേക്ക് നോക്കി  തീവണ്ടിയുടെ ജാലക സമീപം ഞങ്ങള്‍ ഇരുന്നു . നാളത്തെ കൂടിക്കാഴ്ച സ്വപനംകണ്ട് മിഴികള്‍ പതുക്കെ അടച്ചു .

പത്തുമണിക്ക്  മഹാനഗരത്തില്‍ ഞങ്ങള്‍ എത്തി . പാളയം റോഡിലേ അപ്സരാ ടൂറിസ്റ്റു ഹോമില്‍ അന്നത്തെ ഞങ്ങളുടെ ഉറക്കം . എനിക്ക് ഉറക്കം വന്നില്ല . തുറന്നിട്ട ജാലകത്തില്‍ കൂടി വിജനമായാ നഗരത്തെ നോക്കി കൊണ്ട് ഞാന്‍ നിന്നു.  നിലാവെട്ടത്തെമറച്ചുകൊണ്ട് തെരുവ് വിളക്കുകള്‍ ഉറങ്ങാതെ നില്‍ക്കുന്നു .

എട്ടു മണിക്കുമുന്നെ ഞങ്ങള്‍ ഒരുങ്ങി പുറത്തിറങ്ങി . നടക്കാവ് വഴിപോകുന്ന ബസ്സില്‍ കയറി , ഞങ്ങള്‍ കൊട്ടാരം റോഡു അനേഷിച്ചു .(സിതാര .കൊട്ടാരം റോഡു .കോഴിക്കോട് .എന്നാണ് സാറിന്റെ അഡ്രസ്സ് .നടക്കവിലാണ് എന്ന് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു )  ഈസ്റ്റ്‌ നടക്കാവില്‍ ഇറങ്ങി വലത്തുഭാഗത്തേക്ക് തിരിയുമ്പോള്‍ ഇടതു ഭാഗത്തേക്ക്‌ തിരിയുന്ന ആദ്യ ഇട റോഡാണ് കൊട്ടാരം റോടെന്നു ഒരു യാത്രക്കാരന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു .
നടക്കാവില്‍ ബസ്സിറങ്ങി കൊട്ടാരം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഞങ്ങള്‍ നിന്നു . അടുത്തുകണ്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് സാറിന്റെ വീട് അന്വേഷിച്ചു . ഇടതു ഭാഗത്ത് ആറാമത്തെ വീടാണ് സിതാരയെന്നു അദ്ദേഹം പറഞ്ഞുതന്നു



രണ്ടു മതില്‍ കെട്ടിന്റെ ഇടയില്ക്കൂടിയുള്ള  വിശാലമായ വഴി തീരുന്നത്  'സിതാര ' എന്ന വീടിന്റെ മുന്നിലാണ് . ദൈര്യം ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്നു , ,തുറന്നു കിടക്കുന്ന വാതിലില്‍ക്കൂടി  ഹാളിലേക്ക് നോക്കി . ഭിത്തിയില്‍ ജീവനുള്ള ചിത്രംപോലെ സാറിന്റെ ഗൌരവം നിറഞ്ഞമുഖം ഞങ്ങളെ നോക്കുന്നതുപോലെ .  കോളിംഗ് ബെല്ലില്‍ എന്റെ വിരല്‍ അമര്‍ന്നു ,   നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ .മുത്തുകള്‍ പൊഴിയുന്ന ചിരിയുമായി ,വെള്ളയില്‍ നീല പൂക്കളുള്ള മാക്സി ധരിച്ച  വെളുത്തു സുന്ദരിയായ ഒരു മധ്യവയസ്ക്യ ഞങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായി
സാറിന്റെ ഭാര്യായിരുന്നു  ആ സുന്ദരി  .. ' ആരാ  '  സാറിനെ കാണാന്‍ വന്നതാണ് ഇന്ന് വരാന്‍ പറഞ്ഞിരുന്നു , കായംകുളത്തുനിന്നുംവരുകയാണ് ഞങ്ങള്‍ .'  കയറി ഇരിക്കുട്ടോ '   എന്നു പറഞ്ഞു അവര്‍ അകത്തേക്ക് പോയി .

ഉമ്മറത്ത്‌ കയറി ഞങ്ങള്‍ നിന്നു .മുന്നിലെ മേശയില്‍ അന്നത്തെ പത്രങ്ങള്‍ .ഭഗവത്‌ ഗീത ,തുടങ്ങിയ ഗ്രന്ഥങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു .മഹാന്റെ ചുണ്ടില്‍ എരിഞ്ഞു തീര്‍ന്ന ബീഡിയുടെ ശേഷിപ്പ് ആശ്ട്രയില്‍ കൂടിക്കിടക്കുന്നു ,  പെടുന്നനെ  ഞങ്ങള്‍ക്കുമുന്നില്‍ സാറ് പ്രത്യക്ഷമായി .  'ഒരു പകല്ക്കിനാവിന്റെ വിസ്മയത്തോടെ ആ മുഖത്തേക്ക് നോക്കി ഞങ്ങള്‍ നിന്നു ..

'വരൂ / ഹാളിലേക്ക് ഞങ്ങളെ സാര്‍ ക്ഷണിച്ചു . ' ഇരിക്കു .  ഞങ്ങള്‍ സാറിന്റെ ഇടതു ഭാഗത്തായി ഇരുന്നു , വലതു കണ്ണില്‍  വിരലുകള്‍ കൊണ്ട്  സാര്‍ എന്തോ തിരയുന്നു .  ഒരു ചെറു മൌനം സമ്മാനിച്ച ഇടവേളയ്ക്കു ശേഷം .സംഭാഷണങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു . " സുഖല്ലേ സാറിന് .. ഒരുമണിക്കൂറോളം ഞങ്ങളുമായി സംസാരിച്ചു . കഥകളും .ജീവിതവും .ബഹുമതിയും സംഭാഷണങ്ങളില്‍ നിറഞ്ഞു നിന്നു . ' കാലത്തിലെ  സേതു .സാറാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ . ഒരു ചെറുചിരിയോടെ പറഞ്ഞു .' എന്റെ എല്ലാ കൃതികളിലും എന്റെ അംശങ്ങള്‍ ഉണ്ട്.....

ഒടുവില്‍ കൈല്‍ കരുതിയ നാലുകെട്ടിലും ,വാരാണസിയിലും .സാറിന്റെ കയ്യൊപ്പ് വാങ്ങി ഒപ്പം നിന്നു ഒരു ഫോട്ടോയും എടുത്തു യാത്ര ചോദിച്ചു ,  ഇനിയും വരണമെന്നു പറഞ്ഞു ഞങ്ങളെ യാത്രയാക്കി .മലയാളത്തിന്റെ  സ്വന്തം എഴുത്തുകാരന്‍ .................

അപ്പഴും സന്തോഷത്തിന്റെ പെരുമഴയില്‍ ഞങ്ങളുടെ മനസ്സും


Thursday, 10 May 2012

ഹൃദയത്തില്‍ അടക്കം ചെയ്ത
പഴയ പ്രണയകഥയുടെ
തുടര്‍ ഭാഗം കേള്‍ക്കാനായി
ഒരു സ്വര്‍ണ്ണ നൂല്‍പ്പാലം പണിതുകൊണ്ടവള്‍‍
കാത്തിരിക്കുന്നു ..

പഴയ മഷിയുടെ ശേഷിപ്പ്
പുതുമയുടെ നിറവില്‍
ഹൃദയത്തെ തൊട്ടുണര്‍ത്തി
നനുത്ത വരികല്‍ക്കായി
വെമ്പല്‍കൊള്ളുന്നു ..

അന്ന്
നൊമ്പരങ്ങള്‍ സമ്മാനിച്ച്‌
തിരിഞ്ഞു നടന്നപ്പോള്‍
ഒരു പിന്‍വിളിയുടെ
നേര്‍ത്ത ശംബ്ദ്‌ത്തിനായി
കാതോര്‍ത്തിരുന്ന എന്‍ ഹൃദയത്തെ
ഇന്നു തിരികെ വിളിച്ചത്
വീണ്ടും വിരഹത്തിന്‍
നാളുകള്‍ സമ്മാനിക്കാനോ...?

പ്രിയസഖി ...
അന്നെഴുതിയ വാക്കുകള്‍
ഇന്നും ഞാന്‍ നിനക്ക്കായി
എഴുതട്ടെ ..

നിനക്കു ഞാന്‍ തന്നത്
ഞാനെന്ന സ്നേഹത്തെയാണ്...